Monday, June 28, 2010

ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം..


കൊല്ല വറ്ഷം ആയിരത്തി എത്രയോ, ക്രിത്യമായി ഓറ്മ കിട്ടുന്നില്ല. രാവിലെ തന്നെ മഹാ സാഹിത്ത്യകാരന്‍മാരായ കൂവിലന്റെയും, ദാസന്‍ കൂഴക്കോടിന്റെയും ചാനലായ കൂദറ TV ഓണാക്കിയപ്പോഴാണ് ഞാന്‍ ആ സത്യം അറിയുന്നത്. ഇന്ത്യ ലോക കപ്പ് ഫുട്ബോളിന്‍ കോളിഫൈ ചെയ്തു. പണ്ടെങ്ങോ ലോകകപ്പ് നേടി എന്നു അഹങ്കരിച്ചു നടക്കുന്ന ബ്രസീലിനെ 8 ഗോളുകള്‍ക്ക് തോല്പിച്ച് ഗ്രൂപ്പ് ചാംബ്യന്മാരായാണ് ഇന്ത്യ ലോക കപ്പ് ഫുട്ബോളിലേക്ക് ആദ്യമായി അവസരം കിട്ടുന്നത്.

വറ്ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇതാ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകറ്ക്കു ഒരു സന്തോഷ വാറ്ത്ത, രാജ്യം ശരിക്കും ആഘോഷിക്കുകയാണ്, എവിടെയും നമ്മുടെ ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകളും, കൊടി തോരണങ്ങളും, ഫ്ലെക്സ് ബോര്‍ഡുകളുടെ നീണ്ട നിരകള്‍ തന്നെ എല്ലായിടങ്ങളിലും, ഇന്ത്യയിലെ അനേകം മെട്രോ പൊളിറ്റന്‍ സിറ്റികളിലൊന്നായ കോഴിക്കോടുനിന്നും മലപ്പുറത്തുനിന്നുമുള്ള എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ലോകകപ്പു നടക്കുന്ന വികസിത രാജ്യമായ സോമാലിയയിലേക്ക് ദിവസവും 10 ഫ്ലൈറ്റ് വീതം അനുവദിക്കാന്‍ കേന്ദ്ര മന്ത്രി ഡോ: അറാത്ത് ഉത്തരവിട്ടു. കൂദറ TV ക്കു വേണ്ടി സ്പെഷ്യല്‍ റിപ്പോറ്ട്ടിങ്ങിന്‍ വേണ്ടി മഹാനായ ഞാനും(കൂവിലന്‍), മഹാ സാഹിത്ത്യകാരന്‍ ദാസന്‍ കൂഴക്കോടുമാണ് സോമാലിയന്‍ സറ്ക്കാരിന്റെ സ്പെഷ്യല്‍ ഗസ്റ്റ് ആയിട്ട് പോവുന്നത്. എന്നാല്‍ ഡോ: അറാത്തിന്റെ ഉറ്റ സുഹ്രുത്തുക്കളായ കൂവിലനും ദാസനും സോമാലിയയിലേക്കു ലോകകപ്പു കാണാനാണെന്ന വ്യാജേന പോവുന്നത് സോമാലിയയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ആഡംബര കാറുകളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട കച്ചവടത്തിനാണെന്നും പറഞ്ഞു പ്രതിപക്ഷം പാറ്ലമെന്റിന്റെ ഇരു സഭയിലും ഒച്ചപ്പാടുണ്ടാ‍ക്കുകയും, മുണ്ടു പൊക്കി ന്രിത്തം ചെയ്യുകയും ചെയ്തു. അതു കാരണം ഡോ: അറാത്തിനു ഞങ്ങളോടൊപ്പം ലോകകപ്പിനു വരാന്‍ അവസരം കിട്ടിയില്ല.


അങ്ങിനെ ആ ദിനം വന്നെത്തി, ഞാനും കൂഴക്കോടും കൂടെ കോഴിക്കോട് ഞെളിയന്‍പറംബ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സോമാലിയയിലേക്കു യാത്ര തിരിച്ചു, ഇന്ത്യ മുഴുവനും ആഘോഷിക്കുകയാണ്. കൂടെ മാധ്യമങ്ങളും, അതിനിടക്കു ഇന്ത്യന്‍ ടീമിനു വേണ്ടി ബൂട്ട് വാങ്ങിച്ചതില്‍ അഴിമതി ഉണ്ടെന്ന് പറഞ്ഞു കേരളത്തിലെ ഇടത് പക്ഷം 2 ദിവസം ഹറ്ത്താലാചരിച്ചു. അതിനു പുറമെ ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ സെലെക്റ്റ് ചെയ്തത് ഒരു കേന്ത്ര മന്ത്രിയുടെ കുടുംബത്തിലുള്ള വരെയാണെന്നു മുള്ള ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട് ചാനലുകളില്‍ സജീവ ചറ്ച്ചകളായി. ഇതൊന്നും കാര്യമാക്കാതെ ഞാനും ദാസനും സോമാലിയ എന്ന ആഡംബര രാജ്യത്ത് കളിയും കണ്ട് ഉല്ലസിച്ചു നടന്നു,

മരണ ഗ്രൂപ്പ് അന്നറിയപ്പെടുന്ന സി ഗ്രൂപ്പിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരുള്ള വിയറ്റ്നാം. ഹെയ്തി. മാല്‍ഡിവ്സ്, എന്നീ രാജ്യങ്ങളകപ്പെട്ട ഗ്രൂപ്പാണ് സി ഗ്രൂപ്പ്.

എന്നാല്‍ ഈ മൂന്ന് രാജ്യങ്ങളെയും തകറ്ത്തെറിഞ്ഞുകൊണ്ട് ഇന്ത്യ പ്രീ കോറ്ട്ടറില്‍ പ്രവേശിച്ചു.എന്നാല്‍ അവിടെ ഇന്ത്യക്കു നേരിടാന്‍ പട്ടിണിയും, പരിവട്ടവുമയി കഴിയുന്ന ജറ്മനിയെയാണ്. വറ്ഷങ്ങള്‍ക് മുന്‍പ് ലോകകപ്പിലെ കുതിരകളായിരുന്നു പോലും അവറ്. പക്ഷെ ഇന്നു ഇന്ത്യക്കു മുന്നില്‍ അവരൊന്നുമല്ല. ജറ്മനിയുടെ ഗോള്‍ പോസ്റ്റില്‍ 5 ഗോളുകള്‍ നിറച്ചു ഇന്ത്യ ജറ്മനിയെ അവരുടെ നാട്ടിലേക്കു കെട്ടിയയച്ചു. ഹാട്രിക്കോടെ ഇന്ത്യക്കു വിജയം സമ്മാനിച്ചത് നമ്മുടെ ഇതിഹാസ താരം പാലാരിവട്ടം ശശിയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി ഓരോ കളിക്കാരനും 2 million ഡോളറ് പ്രതിഫലം പ്രഖ്യാപിച്ചു.

ഞങ്ങള്‍ തീറ്ത്തും തിമിറ്ത്താടി, ഇന്ത്യയുടെ വിജയം ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ആഘോഷിച്ചു. പാലരിവട്ടം ശശിയുടെയും, കോച്ച് ഭാസ്കരന്റെയും കൂറ്റന്‍ ഫ്ലെക്സുകള്‍ ലോകത്തിലെ മൂന്നാം ലോകരാജ്യങ്ങളായ അമേരിക്ക, കാനഡ്, ഇറ്റലി, ബ്രിട്ടണ്‍. എന്നിവിടങ്ങളിലെ മുക്കിലും മൂലയിലും നിരന്നു. പാലാരിവട്ടം ശശി വറ്ഷങ്ങള്‍ക്കു മുന്നെയുള്ള ഫുട്ബോള്‍ ഇതിഹാസം മറ്ഡോണയുടെ പ്രതീകമായി മാറി.

ശശിയുടെ ഫോട്ടോ പതിച്ച ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ആയിരക്കണക്കിനാരാധകറ് ഇന്ത്യയും അറ്ജന്റിനയും ആയി നടക്കുന്ന കോറ്ട്ടറ് ഫൈനല്‍ കാണാന്‍ എത്തിയിരുന്നു. പഴയ പ്രതാപമൊന്നുമില്ലാതെ എത്തിയ അറ്ജന്റീനയെ 3-0 നു തോല്പിച്ച് ഇന്ത്യ ലോകകപ്പിന്റെ സെമിയില്‍ കടന്നു. ഇപ്രാവശ്യം ശശി നേടിയ 1 ഗോളും, ലോകോത്തര ക്ലബ്ബുകളിലൊന്നായ യുവജന അരീക്കോടിന്റെ സ്റ്റാറ് സ്ട്രൈക്കറ് ബൈജു നേടിയ 2 ഗോളുകളുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്.

സെമി ഫൈനലില്‍ എത്തിയതോട് കൂടി ഇന്ത്യ കപ്പ് നേടണം എന്ന എല്ലാ ഇന്ത്യകാരും ആഗ്രഹിച്ചു. സെമിയില്‍ ഇന്ത്യക്കു നേരിടാന്‍ ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ സുഡാന്‍ ആയിരുന്നു. കഴിഞ്ഞ 2 ലോകകപ്പിലും ജേതാക്കളായ സുഡാനെ മറുപടിയില്ലാത 2 ഗോളുകള്‍ക്കു തോല്പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു.

എന്റെ ജീവിതത്തിലെ അപൂറ്വ നിമിഷങ്ങളിലൂടെയായിരുന്നു ഞാന്‍ കടന്നു കൊണ്ടിരിക്കുന്നത്. എനിക്കു വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇന്ത്യ ലോകകപ്പു ഫൈനലില്‍??

ഇന്ത്യ കപ്പു നേടുമോ?, അതും 6 തവണ ലോകകപ്പു നേടുകയും നിലവിലെ റണ്ണറപ്പും, ലോക പോലീസ് ചമയുന്ന എത്യോപ്പ്യയുമായി? ലോകത്തിലെ വികസിത രാജ്യങ്ങളിലൊന്നായ എത്യോപ്പ്യ യിലെ കളിക്കാരാണ്‍ ലോക ഫുട്ബോള്‍ അടക്കി വാഴുന്നത്. എങ്ങിനെയെകിലും ഇന്ത്യ ജയിച്ചെ തീരു..ഇന്ത്യ മുഴുവന്‍ പ്രാറ്തനയിലായി, ഇന്ത്യയും എത്യോപ്യയും തമ്മിലുള്ളാ മത്സരം കാണാന്‍, ആകാംക്ഷയോടെ ആരാധകറ് കാത്തിരുന്നു. ലോക കപ്പു ഫുട്ബോളിന്റെ ടെലികാസ്റ്റിങ് അവകാശം കൂദറ TV ക്കു ആയിരുന്നു. ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കൂദറയില്‍ കണ്ണും നട്ടിരുന്നു.

ഒടുവില്‍ ആ ദിനം വന്നെത്തി. ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ലോകകപ്പു ഫൈനല്‍. ലോകവും ഇന്ത്യയും കാത്തിരുന്ന ആ അപൂര്‍വ നിമിഷം. സ്റ്റേഡിയം മുഴുവന്‍ ഇന്ത്യയുടെ കൊടികള്‍. വന്ദേമാതരം ആലപിച്ചുകൊണ്ട് കളി തുടങ്ങി. പാലാരിവട്ടം ശശിയും, കൂട്ടരും എത്യോപ്യന്‍ ഗോള്‍ മുഖം ആക്രമിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ കരിപ്പെട്ടി വാസുവിന്റെ പാസ് സ്വീകരിച്ച് ഗോള്‍ പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്ത ശശിയുടെ ഷോട്ട് ലക്ഷ്യം കണ്ടു. അങ്ങിനെ ആ ഗോളിന്റെ പിന്‍ബലത്തില്‍ ഇന്ത്യക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം...... ഞാനും ദാസനും ഗ്യാലറിയിലിരുന്ന് തുള്ളിച്ചാടി. ഇതെല്ലാം കണ്ടു നിന്ന തൊട്ടടുത്തിരുന്ന എത്യോപ്യക്കാരനായ ഒരു കറുപ്പന്‍ ദേഷ്യം കൊണ്ട് എന്നെ ഒരു ചവിട്ട്.

എന്റെ പടച്ചോനെ എന്നും പറഞ്ഞ് ഞാന്‍ നിലത്തടിച്ച് വീണു,…. എന്താ മനുഷ്യാ..ഇത്..എന്തു പറ്റി..എന്നും ചോദിച്ച് എന്റെ ഭാര്യ ചാടിയെഴുന്നേറ്റു,,,,,, ഞാനപ്പോഴും സോമാലിയയില്‍ തന്നെയായിരുന്നു. ഞാന്‍ സന്തോഷം കൊണ്ട് പറഞ്ഞു, നമ്മുടെ ഇന്ത്യ ലോകകപ്പു ഫുട്ബോള്‍ ജയിച്ചു കപ്പ് നേടി…

അവള്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞ്, അതെയ്…എന്നിട്ട് ആ കപ്പ് എന്ത് ചെയ്തു??....

അപ്പൊഴാണ് ഞാന്‍ കണ്ടത് ഒരു സ്വപ്നമാണെന്ന തിരിച്ചറിവുണ്ടായത്, ആ എത്യോപ്യക്കാരന്റെ ചവിട്ടു കൊണ്ട് ഞാന്‍ വീണത് കട്ടിലിനടിയിലേക്കായിരുന്നു.

പാതിരാ വരെ കൂട്ടാളികളെയും കണ്ട് കളികണ്ട് മനുഷയന്റെ സ്വൈര്യം നഷിപ്പിചചതും പോരാ, ഓരൊ, ഭീകര സ്വപ്നങ്ങള്‍ കണ്ട് മനുഷ്യന്റെ ഉറക്കം കെടുത്തുകയും ചെയ്യുമെന്നു പറഞ്ഞ് പതിവു പോലെ അവള്‍ കൂറ്ക്കം വലിച്ചുറങ്ങന്‍ തുടങ്ങി…....



കടപ്പാട് - ദാസന്‍ കൂഴക്കോട് - (http://www.dasantelokam.blogspot.com/)



Monday, May 31, 2010

ബൌളര്‍ കുമാരന്‍

കുപ്പികള്‍ തട്ടിവീഴുന്ന ശബ്ധം കേട്ടാണ് കുമാരി ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണറ്ന്നത്. മൊബൈല്‍ എടുത്ത് നോക്കി, സമയം അറ്ധരാത്രി 2 മണി. കട്ടിലില്‍ കുമാരനെ കാണാനില്ല. ഈ കുമാരേട്ടനോട് എപ്പോഴും പറയാറുണ്ട് ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം അടുക്കളയില്‍ കയറിയാല്‍ മതി, അല്ലാതെ പാതി രാത്രിക്കു വെള്ളം കുടിക്കാന്‍ കയറരുത്, ദാഹിച്ചാല്‍ എന്നെ വിളിച്ചാല്‍ മതി, ഞാന്‍ എടുത്തു തരാം. പക്ഷെ ആരോട് പറയാന്‍. പറഞ്ഞാല്‍ കേള്‍ക്കണ്ടെ കുമാരേട്ടന്‍. ഇപ്പൊഴിതാ, പാത്രങ്ങളെല്ലാം തട്ടിമറിച്ചിരിക്കുന്ന്.

കുമാരി ഉറക്കച്ചടവോടെ പിറുപിറുത്തു കൊണ്ട് റൂമില്‍ നിന്നും പുറത്തിറങ്ങി ലൈറ്റിട്ട് നോക്കി. കുമാരന്‍ അടുക്കളയില്‍ ഇല്ല. ഹാളിലും ഇല്ല. ഹൊ.. ഈ കുമാരേട്ടന്‍ ഇതെവിടെപ്പോയി. ഈശ്വരാ.....കുമാരി ഫോണെടുത്ത് കുമാരന്റെ അളിയനെ വിളിക്കാന്‍ നോക്കുംബൊള്‍ അതാ വീണ്ടും കുപ്പി ഉടയുന്ന ശബ്ധം. കുമാരി ബാല്‍കണിയുടെ വാതില്‍ തുറന്ന് ടെറസിലേക്കു നോക്കി. അപ്പോള്‍ കണ്ട കാഴ്ച കുമാരിയെ സ്തബ്ധയാക്കി.

കുമാരനതാ, സ്പോറ്ട്സ് ഡ്രസ്സും കൂളിങ്ങ് ഗ്ലാസും വെച്ച് മരുമകന്‍ 4 വയസ്സുകാരന്‍ കിച്ചുമോന്റെ ഒരു പ്ലാസ്റ്റിക്ക് പന്തും പിടിച്ചു നില്‍കുന്നു. പുറകിലായി, ജോണിവാക്കര്‍, ഹണീബി, ഓള്‍ഡ് മോങ്ക്, ബിജോയ്സ്, എന്നീ ബ്രാന്റുകളുടെ കുപ്പികള്‍...
കുമാരേട്ടാ, വീണ്ടും തുടങ്ങി അല്ലെ.....അന്ന് എന്റെ തല തൊട്ട് സത്യം ചെയ്തപ്പോള്‍ തന്നെ ഞാന്‍ വിചാരിച്ചതാ, കുമാരേട്ടന്‍ കുടി നിര്‍ത്തില്ലെന്ന്, എനിക്കു മതിയായി കുമാരേട്ടാ, എന്നു പറഞ്ഞ് കുമാരി കരയാന്‍ തുടങ്ങി,

ഹഹഹഹ, കുമാരന്‍ പൊട്ടിച്ചിരിച്ചു, ഇതു നീ വിചാരിക്കുന്നത് പോലെയല്ല. ഞാന്‍ നീ അറിയാതെ വെള്ളമടിക്കുകയൊന്നുമല്ല. നിനക്കറിയമൊ, നമ്മുടെ പഞ്ജായത്തില്‍ എല്ലാവരും ഇപ്പോള്‍ ഒന്നിലല്ലെങ്കില്‍ മറ്റൊന്നില്‍ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്, മഹാസാഹിത്ത്യകാരന്മാരായ കൂവിലന്‍, ദാസന്‍ കൂഴക്കോട്, എന്നിവര്‍ നമ്മുടെ പഞ്ജായത്തിന്റെ സംഭാവനകളാ‍ണ്. പിന്നെ സില്‍മാ സംവിധായകന്‍ യാസര്‍ തോട്ടുമുക്കത്ത്, ഗവര്‍ണര്‍ ഷൌക്കു അറാത്ത്, പിന്നെ നമ്മുടെ മോഗനേട്ടന്‍ അഖിലേന്ത്യാ തലത്തില്‍ ഏതോ പാര്‍ട്ടിയുടെ എന്തോ വല്യ സിക്രട്ടറി ആയോലെ, പിന്നെ നമ്മുടെ ദീപേച്ചിയുടെ മക്കള്‍ക്ക് ഏതോ TV Show യില്‍ ഒന്നാം സ്ഥാനം കിട്ടി. ഇവരൊക്കെ ഇപ്പോള്‍ ഭയങ്കര ഫെയ്മസാ.............
എല്ലാവരും ഇങ്ങനെ എന്തൊക്കെയോ ആവുംബോള്‍ ഇവരെയെല്ലാവരെയും ഈ പഞ്ജായത്തിലേക്കു കുടിയേറ്റിയ ഞാന്‍ മാത്രം ഒന്നുമല്ലാതെ,,, എന്തിനോവേണ്ടി് തിളക്കുന്ന സാംബാറ് പോലെ......,

കുമാരി, എനിക്കും ഇവരെ പോലെ ആവണം, എന്റെ പേരു പത്രത്തില്‍ വരണം, അതിന് കിട്ടിയ ഒരവസരമാണു വരുന്നത്, നാളെ ഞങ്ങളുടെ ഓഫീസില്‍ ഉള്ള എല്ലാവരും ബൌളിങ് ചെയ്യാന്‍ പോവുന്നുണ്ട്, ബൌളിങോ, ? അതെന്താ കുമരേട്ടാ?, കുമാരി ചോദിച്ചു.
കുമാരന്‍: നീ നാട്ടിലെ ചട്ടിയും പന്തും കളിക്കുന്നത് കണ്ടില്ലെ? അതിന്റെ ഒരു വേറെ രൂപം, അതു ഞാന്‍ ഇവിടെ പ്രാക്റ്റീസ് ചെയ്യുകയാണ്,
കുമാരി: അപ്പൊള്‍ എന്തിനാ ഈ കുപ്പീം പന്തും ?
കുമാരന്‍: അതല്ലെ രസം, ഇവിടെ വലിയ പന്തും, ഇത്രെം വലിപ്പമുള്ള് കുപ്പീം വെച്ചാ ഏറ്?
കുമാരി : ഹൊ, എന്റെ കുമാരേട്ടന്റെ ബുദ്ധി, ഞാന്‍ സമ്മതിച്ചിരിക്കുന്നു, പക്ഷെ കുമാരേട്ടാ, ഓഫീസില്‍ ആകെ 3 പേരല്ലെയുള്ളൂ,? അപ്പോള്‍ എന്തായാലും മൂന്നാം സ്ഥാനം കിട്ടില്ലെ?
കുമാരന്‍ : എടി മണ്ടീ, മൂന്നാം സ്ഥാനം കിട്ടിയാല്‍ പത്രത്തില്‍ വരൂല, ഒന്നാം സ്ഥാനം കിട്ടണം. എന്നാലെ വരൂ, അതുകൊണ്ട് ഒന്നാം സ്ഥാനം കിട്ടാനാ, ഈ പ്രാക്റ്റീസ്, മനസ്സിലായൊ?

കുമാരിക്കു ഒന്നും മനസ്സിലായില്ല. പക്ഷെ ഒരു കാര്യം കുമാരിക്കു മനസ്സിലായി, ദിവസവും രാത്രി ദാസന്‍ കൂഴക്കോടിന്റെ അടുത്ത് സമകാലീന സാഹിത്ത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്ന് പറഞ്ഞ് പോകുന്നത് ഈ കാലിക്കുപ്പി അടിച്ചു മാറ്റാനായിരുന്നു എന്ന്. ഒരു കുപ്പിക്കു ഒരു ഭാവന അതാണ് ദാസേട്ടന്റെ കണക്ക്. കുപ്പി കാലിയാവുംബൊഴേക്കും ഭാവന വന്നിരിക്കും. എന്തായാലും, കഴിഞ്ഞ രണ്ടാ‍ഴ്ചയായി, കുമാരേട്ടനും ദാസനും കൂടെ ഈ പരിപാടി തുടങ്ങിയിട്ട്. യഥാറ്തത്തില്‍ കുമാരന്‍ ഫുള്‍ കുപ്പി വാങ്ങിച്ചിട്ട് കാലിയാക്കന്‍ ദാസേട്ടന്‍ കൊടുക്കുകയായിരുന്നു പോലും.

കുമാരന്‍ പ്രാക്റ്റീസ് തുടര്‍ന്നു, നേരം പുലരുന്നത് വരെ, 50 കുപ്പിയെങ്കിലും എറിഞ്ഞു പൊട്ടിച്ചുകാണും, അയല്‍ വാസികള്‍ക്കു ശല്യമായെങ്കിലും കുമാരന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവരാരും പ്രശ്നമുണ്ടാക്കിയില്ല. അങ്ങിനെ ആ ദിനം വന്നെത്തി, കുമാരനും കുമാരിയും കൂടി, ബൌളിങ്ങില്‍ ഒന്നാം സ്ഥാനം കിട്ടാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ പുലര്‍ച്ചെ തന്നെ അംബലത്തില്‍ പോയി നേരെ ദുബൈ ബൌളിങ് സെന്ററിലേക്ക് പോയി, അവിടെ എത്തിയപ്പോള്‍ ഓഫീസിലുള്ള് ബാക്കി 2 പേര്‍ ഉണ്ടാ‍യിരുന്നു. ഒരാള്‍ ബങ്കാളിയും, മറ്റൊരാള്‍ ശ്രീലങ്കനുമായിരുന്നു, 2 പേറ്ക്കും ബൌളിങ് പോയിട്ടു ക്രിക്കറ്റോ, ഫുട്ബോളോ എന്താണെന്നു പോലും അറിയാത്ത പാവം പയ്യന്മാരായിരുന്നു,

കുമാരന്‍ 2 ആഴ്ച തുടറ്ച്ചയായി പ്രാക്ടീസിലായിരുന്നെന്ന് കുമാരി അവരോട് പറഞ്ഞപ്പോള്‍ അവരാകെ ഞെട്ടി, അവര്‍ എറിയുന്നതൊക്കെ പാഴായി, പക്ഷെ നമ്മുടെ കുമാരന്‍, കിച്ചുമോന്റെ പന്തിനെയും, ദാസേട്ടന്റെ കുപ്പിയെയും മനസ്സില്‍ ധ്യനിച്ചു കൊണ്ട് ആത്മാ‍റ്തമായി എറിയലോടെറിയല്‍,

തമ്മില്‍ ഭേദം തൊമ്മന്‍ എന്ന കണക്കെ, കുമാരന്‍ വിജയിയായി, അങ്ങിനെ കുമാരന്‍ തൊട്ടടുത്ത സൂപര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു കപ്പു വാങ്ങി ഫോട്ടോയെടുത്ത് നമ്മുടെ പഞ്ജായത്ത് പ്രസിഡണ്ട് സലിം പണ്ടാരപ്പറംബിനു അയച്ചു കൊടുത്തു. അങ്ങിനെ നമ്മുടെ പ്രസിഡണ്ട് എല്ലാ പത്രക്കാര്‍ക്കും കൊടുത്ത് കുമാരനെ ഒരു പ്രശസ്ഥ ബൌളറാക്കി മാറ്റി. അങ്ങിനെ നമ്മുടെ കുമാരന്‍ ബൌളര്‍ കുമാരന്‍ ആയി.........



*ഈ കഥക്കും കഥയിലെ കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ച് പോയവരുമായോ യാതൊരു ബന്ധവുമില്ല, ഇനി ആറ്ക്കെങ്കിലും എന്തെങ്കിലും തോന്നുകയാണെങ്കില്‍, പ്ലീസ്........ എന്നെ വിട്ടേക്കൂ‍.....

Tuesday, April 13, 2010

ഒരു നിശബ്ധ പ്രണയത്തിന്റെ ലാഭം



ചിലപ്പോള്‍ തോന്നും ഞാന്‍ ജീവിച്ചിരിക്കുന്നത് അവള്‍ക്കു വേണ്ടിയാണെന്ന്. അതിരാവിലെ അവള്‍ ബസ്റ്റോപ്പിലേക്ക് പോവുന്നതും കാത്ത് ആയിരം കണ്ണുകളോടെ ഞാനെന്റെ വീടിന്റെ ഉമ്മറത്തിരിക്കുമായിരുന്നു. ഒരു ചെറു പുഞ്ചിരി മാത്രം സമ്മാനിച്ച് അവള്‍ അകന്നു പോവും, മനസ്സിന്റെ ആഴങ്ങളിലെവിടെയോ അവളോടുള്ള ഇഷ്ടത്തിന്റെ ഒരു നാമ്പ് കിളിറ്ത്തു. അത് എന്റെ ഹ്രിദയത്തില്‍ തന്നെ ഞാന്‍ ആരുമറിയാതെ സൂക്ഷിച്ചു, ഒരു നിശബ്ധ പ്രണയം,
എന്റെ രാവിലെകളും, വൈകുന്നേരങ്ങളും അവള്‍ കവറ്ന്നു, നിദ്രയില്ലാത്ത നിശീദിനികള്‍. സ്വപ്നങ്ങള്‍കെല്ലാം ഒരു കുളിര്‍കാറ്റിന്റെ സുഗമുണ്ടായിരുന്നു, അന്നു വരെ കോളേജില്‍ പോവാന്‍ മടിച്ചിരുന്ന ഞാന്‍ അതിരാവിലെ ട്യൂഷനും, അതു കഴിഞ്ഞ് കോളേജിലും പോവാന്‍ തുടങ്ങി, അവളുടെ കൂടെ ബസ്റ്റോപ്പുകളിലും, ട്യൂഷന്‍ ക്ലാസിലും, കോളേജിലും ജീവിച്ച് വസന്തവും ഹേമവും പോയതറിഞ്ഞില്ല. ചാട്ടുളി പോലെ തുളച്ചു കയറുന്ന അവളുടെ ഓരോ നോട്ടത്തിലും മനസ്സില്‍ കിളിറ്ത്ത നാമ്പ് വളറ്ന്നു,


തകറ്ത്ത് പെയ്യുന്ന മഴയില്‍ കുതിറ്ന്നു ബ്സ്റ്റോപിന്റെ ഒരു മൂലയില്‍ കുടയില്ലാതെ ഞാന്‍ ഇരിക്കുമ്പോള്‍ അവളുടെ കുടയില്‍ കൂട്ടി അവള്‍ എന്റെ വീട്ടിലെത്തിച്ചപ്പോള്‍ എനിക്ക് പറയാമായിരുന്നു, സഖീ..എന്റെ കാത്തിരിപ്പ് നിനക്കു വേണ്ടിയാ‍ണ്, എന്റെ ജീവിതം, നിനക്ക് വേണ്ടിയാണ്, പക്ഷെ, കാലത്തിന്റെ വിക്രിതി എന്ന പോലെ വാക്കുകള്‍ എന്റെ തൊണ്ടയില്‍ എവിടെയോ കുരുങ്ങിക്കിടന്നു.



അവള്‍ കോളേജിലും, ട്യൂഷനും പോയതു കൊണ്ടായിരുന്നു, ഞാനും പോയത്, ഒടുവില്‍ ഫലം വന്നപ്പോള്‍ ഞാന്‍ വിജയിക്കുകയും, അവള്‍ തോല്‍ക്കുകയും ചെയ്തത് കാലത്തിന്റെ മറ്റൊരു വിക്രിതിയായിരുന്നു, അവള് തരുന്ന ഓരോ ചിരികളും, ഞാനെന്റെ മനസ്സിന്റെ അടിത്തട്ടില്‍ സൂക്ഷിച്ചു, കോളെജ് കഴിഞ്ഞ് കുറച്ച് കാലത്തെക്കു അവളെ കണ്ടിരുന്നില്ല. ഓരൊ ദിവസങ്ങളും, ഓരോ യുഗങ്ങളായിരുന്നു എനിക്കന്ന്,


അന്നൊരു സായാഹ്നത്തില്‍ ഞാന്‍ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ അവളെ വീണ്ടും നമ്മുടെ അതെ ബസ്സില്‍ വെച്ചു കണ്ടു, എന്താ ചെയ്യുന്നതെന്നു ചോതിച്ചപ്പോള്‍ ഒരു വറ്ഷം കമ്പ്യുട്ടറ് ക്ലാസിനു പോവുകയാണെന്ന് പറഞ്ഞപ്പോള്‍ എനിക്കും അതിനു പോവാ‍ന്‍ തോന്നിയത് യാദ്രിശ്ചികം ആയിരുന്നില്ല. എന്റെ ഹ്രിദയത്തില്‍ തുളുമ്പി നിന്നിരുന്ന അവളോടുള്ള അനുരാഗം കമ്പ്യൂട്ടറ് സെന്റെറിന്റെ അകത്തളങ്ങളില്‍ നിന്നും അവളിലേക്ക് പകറ്ന്നു നല്‍കാന്‍ വിചാരിച്ച എനിക്ക് അവിടെയും തെറ്റി. അവള്‍ക്കു വേണ്ടി നീട്ടി വെച്ച ആ ഒരു വറ്ഷം എനിക്കു സമ്മാനിച്ചത് ഒരു PGDCA Certificate ആയിരുന്നു. അവള്‍ ഇടക്കു വെച്ച് പറയാതെ വിടവാങ്ങിയപ്പോള്‍, മുഴുവന്‍ ഫീസടച്ചു പോയ എനിക്കു കോഴ്സു മുഴുവനാക്കേണ്ടി വന്നു.


അവളെ കണ്ടു കിട്ടാന്‍ വീണ്ടും ഞാനലയുകയായിരുന്നു, ഇടക്കു ഒരു മിന്നായം പോലെ അവളെ എവിടെയൊക്കെയോ വെച്ച് കണ്ടെങ്കിലും, ഒന്നും ഉരിയാടാന്‍ കഴിയാതെ ഞാന്‍ നിസ്സാഹായനായി. പിന്നീടെപ്പൊഴൊ അവളൊരു വയലിനുമായി പോവുമ്പോഴാണ് അവള്‍ സംഗീത ക്ലാസില്‍ പോവുന്നത് ഞാനറിയുന്നത്, സംഗീതവും പ്രണയവും കടലും തീരവും പോലെയുള്ള ഒരു ബന്ധമായതു കൊണ്ട് അവിടെ വെച്ചെന്റെ മനസ്സു തുറക്കാനായിരുന്നു ഞാന്‍ ഗിറ്റാറ് ക്ലാസില്‍ ചേര്‍ന്നത്, നീണ്ട മൂന്നു വറ്ഷം ഞാന്‍ സംഗീതത്തോടുള്ള ഭ്രമം കൊണ്ട് അതിലൊഴുകി നടന്നു, പക്ഷെ, ഗിറ്റാറിന്റെ ഓരോ കമ്പികളിലും നിന്നുയരുന്നതും ഒരേസ്വരമായിരുന്നു. അവളുടെ സ്വരം… ഒരു വറ്ഷം പോലും മുഴുമിക്കാതെ അവള്‍ അവിടെനിന്നും വിടചൊല്ലിയത് എന്റെ ഹ്രിദയത്തിലുണ്ടാക്കിയ നീറ്റല്‍ ഒരു നെരിപ്പോട് പോലെ പുകയുകയായിരുന്നു. എന്റെ നാമ്പിട്ട പ്രണയം വറ്ഷങ്ങളായിട്ടും അതെ ഘട്ടത്തില്‍ തന്നെ നില്‍ക്കുന്നതിന്റെ വിഷമം ഒരു ശുദ്ധ പ്രണയമായിരുന്നത് കൊണ്ട് ഞാനറിഞ്ഞില്ല, യുഗങ്ങള്‍ തന്നെ കടന്നു പോയാലും അവള്‍ക്കു വേണ്ടി കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നല്ലൊ,


എന്റെ സുഹ്രുത്തിനെയും തിരഞ്ഞ് പറമ്പില്‍ ബസാറിലെ ടൈപ് റൈറ്റിങ് സെന്റെറില്‍ ചെന്നപ്പോള്‍ അവളെ അവിടെ കണ്ടിരുന്നത് ഉള്ളിലെവിടെയോ ഒരു ആശ്വാസമുണ്ടാക്കി.
അന്നു തന്നെ അവിടെ ക്ലാസില്‍ ചേരാന്‍ തീരുമാനിച്ചത് എന്റെ മനസ്സ് തുറക്കാന്‍ വേണ്ടി മാത്രമായിരുന്നു. എല്ലാ ദിവസവും ക്ലാസില്‍ കയറുമ്പോള്‍ പുറത്തഴിച്ച് വച്ചിരുന്ന അവളുടെ വെളുത്ത വള്ളിച്ചെരുപ്പു ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്നും അതു കാണുമ്പോള്‍ ഉള്ളിരിക്കുന്ന അവളോട് വറ്ഷങ്ങളായി നെഞിലേറ്റി നടക്കുന്ന എന്റെ പ്രണയത്തിന്റെ ചെപ്പ് തുറക്കണമെന്നു വിചാരിച്ചിരുന്നു,

ഒരു വേനല്‍ പക്ഷിയെന്നോണം വീണ്ടും അവള്‍ മാഞ്ഞു പോയപ്പോള്‍ അവള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷ എന്നിലുണ്ടായിരുന്നു. അവിടെയും മുഴുവന്‍ ഫീസടച്ച ഞാന്‍ ടൈപ് റൈറ്റിങ്, ലോവറും ഹയറും പാസായി,


പുറത്ത് കോരിച്ചൊരിയുന്ന മഴ, കട്ടിലില്‍ നിന്നും എഴുന്നേല്‍കാന്‍ മടിച്ച് അവളോടുള്ള പ്രണയം തുറക്കാന്‍ നഷ്ടപ്പെട്ട ദിനങ്ങളോറ്ത്ത് കിടന്നു. എനിക്കിനി വയ്യ, നീണ്ട 5 വറ്ഷം, അവളു പോയ വഴികളിലൂടെയെല്ലാം സഞ്ചരിച്ചിട്ടും, ഒന്നുമുരിയാടാതെ, എന്റെ പ്രണയത്തിന് മൂടുപടമിട്ട് ഞാന്‍ നടന്നു, വിധി, എന്റെ കഴിവില്ലായ്മ, ഭയം, എന്താണെന്നറിയില്ല,,, വീണു കിട്ടുന്ന നിധിപോലെ..അവളെ കാണുന്ന ഒരു ദിനത്തിനായി ഞാന്‍ കാത്തിരുന്നു,


പെട്ടെന്നായിരുന്നു, കോളിങ് ബെല്ലിന്റെ മുഴക്കം, ഞാന്‍ മെല്ലെ വാതില്‍ തുറന്നു, കോരിച്ചൊരിയുന്ന മഴയത്ത് അവളെന്നെ അന്നു കൂട്ടിയ ആ കുടയും പിടിച്ച് മുറ്റത്ത്.
എന്റെ കണ്ണുകള്‍ എന്റെതല്ലായിത്തീറ്ന്നെന്ന് തോന്നി, ഞാന്‍ കയറിയിരിക്കാന്‍ പറഞ്ഞു.
അവള്‍ നനഞ്ഞു കുതിറ്ന്ന മേനിയുമായി കസേരയില്‍ ഇരുന്നു, കാലങ്ങളായി ഒരു പുകക്കൂട്ടിലെന്നപോലെ വിങ്ങിക്കഴിഞ്ഞ എന്റെ പ്രേമം ഞാന്‍ ഉരിയാടാന്‍ തുനിഞ്ഞപ്പോള്‍.
എനിക്കു ധൃതിയുണ്ട് അഛന്‍ കാത്തു നില്‍കുന്നു, അടുത്തമാസം പത്തിനു എന്റെ വിവാഹമാണ് നീ തീറ്ച്ചയായും വരണമെന്ന് പറഞ്ഞ് മഴയത്ത് ഒരു യാത്രപോലും പറയാതെ നടന്നകന്നു.


ഒരു നിശബ്ധ പ്രണയത്തിന്റെ അന്ത്യം, പറയാന്‍ തുനിഞ്ഞ വാക്കുകള്‍ വറ്ഷങ്ങളായി അതിന്റെ ഗറ്ഭപാത്രത്തില്‍ തന്നെ കിടന്നതിന്റെ ഫലം, ജീവിതത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഗുണമില്ലെന്ന് വിചാരിച്ച ഞാന്‍ ഡിഗ്രിയും, MBA യും ചെയ്തു. കമ്പ്യൂട്ടറ് വിരോധിയായ സഗാവായ ഞാന്‍ PGDCA ചെയ്തു, കമ്പ്യൂട്ടറ് യുഗത്തില്‍ ടൈപ് റൈറ്റിങ്ങിന്‍ പോയ എന്റെ സുഹ്രുത്തിനെ കളിയാക്കിയ ഞാന്‍ ലോവറും, ഹയറും പാസായി, പാശ്ചാത്യ സംസ്കാരത്തെ നിശിതമായി എതിറ്ത്ത ഞാന്‍ പാശ്ചാത്യ സംഗീത്തത്തിന്റെ മുഖമുദ്രയായ ഗിറ്റാറ് അഭ്യസിച്ചു.

നീണ്ട 5 വറ്ഷം, ഞാന്‍ ഞാനല്ലാതെയായി. എന്റെ ഹൃദയ സഖീ…..നന്ദിയുണ്ട്.

എന്റെ പ്രണയം അസ്തമിച്ചെങ്കിലും, ജീവിതത്തിന്റെ പിന്നീടുള്ള പ്രയാണത്തില്‍ ആ 5 വറ്ഷം പാഴായെന്ന് ഒരിക്കലും തോന്നിയിരുന്നില്ല.മറിച്ച് ഒരു മുതല്‍ കൂട്ടായിരുന്നു...

Sunday, March 28, 2010

ഡല്‍ഹി ഡയറി


ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഒരു തരം ആധിയായിരുന്നു. നാടറിയില്ല. നാട്ടുകാരെ അറിയില്ല ഭാഷ അറിയില്ല. എങ്കിലും ഒരു പുതിയ നാടിനെയും പുതിയ സംസ്കാരത്തെയും പരിചയപ്പെടാമല്ലൊ എന്നുള്ള ഒരു സന്തോഷം എന്റെ മനസ്സില്‍ തിര തല്ലിയിരുന്നു. അതിനൊക്കെ പുറമെ, ഒരു നല്ല ജോലിയല്ലെ രഘു എനിക്ക് വാങ്ങിച്ചു തരാമെന്നു പറഞ്ഞത് അതും ഞാനേറെ സ്നേഹിക്കുന്ന നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയായ ദില്ലിയില്‍. ടിവിയില്‍ മാത്രം കണ്ട് പരിചയിച്ച നമ്മുടെ പാറ്ലിമെന്റ് മന്ദിരവും. കുതബ് മിനാരും നേരിട്ട് കാണണം, ഒരു പാട് കറങ്ങണം. ദില്ലി എന്ന മെട്രോപൊളിറ്റന്‍ സിറ്റിയിലെ ജീവിതം അടിച്ചുപൊളിക്കണം.

ഇതിനെല്ലാ‍മുള്ള ഭാഗ്യം കിട്ടിയത് അന്നു ഞാന്‍ കോഴിക്കോട് ബീച്ചിലിരിക്കുംബോള്‍ കണ്ട സ്കൂളിലെ എന്റെ സീനിയറായിരുന്ന രഘുവാണ്, എന്നെ കണ്ടതും അവന്‍ ചോതിച്ചു, ഹെലൊ, നീ ഇപ്പോള്‍ എവിടെയാണ്? എന്താ ചെയ്യുന്നത്, ഞാന്‍ പറഞ്ഞു, ഞാന്‍ ഇപ്പോള്‍ MBA കഴിഞ്ഞിരിക്കുകയാണ്, Campus interview വില്‍ ഒരു പ്രമുഖ ബാങ്കിന്റെ General Insurance Devision ഇല്‍ Unit Manager ആയി Placement കിട്ടിയിട്ടുണ്ട്, അടുത്തമാസം ഒന്നാം തീയതി join ചെയ്യണം. അതായത് ഒരു മാസം കൂടെയുണ്ട്. അപ്പോള്‍ രഘു പറഞ്ഞു, Very Good man, anyhow how much they are offering?, ഞാന്‍ പറഞ്ഞു, തുടക്കത്തി 20 ആണ്‍, പ്രൊബേഷന്‍ കഴിഞ്ഞാല്‍ performance ഇന്റെ അടിസ്ഥാനത്തില്‍ കൂട്ടിത്തരും. Ho, that’s cool, very nice, anyway, can I have your mobile number, I will give a ring later,

ഞ്നാനെന്റെ നംബറ് കൊടുത്തിട്ട് ചോദിച്ചു, നീ എവിടെയാ ഇപ്പോള്‍ ഇവിടെ കാണാറെയില്ലല്ലൊ, അവന്‍ പറഞ്ഞു, ഇപ്പോള്‍ ഡെല്‍ഹിയില്‍ ഒരു multinational Company ഇല്‍ ജോലി ചെയ്യുന്നു, അതും പറഞ്ഞ് അവന്‍ എന്നെ പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ദൂരെക്കു മറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം എന്നെ അവന്‍ വിളിച്ചു, എന്നിട്ടു ചോദിച്ചു, നിനക്ക് ഡെല്‍ഹിയില്‍ ജോലിചെയ്യാന്‍ താല്പര്യം ഉണ്ടോ എന്ന്, ഞാന്‍ പറഞ്ഞു, 100 വട്ടം താ‍ല്പര്യം, കാരണം, ഒരു മെട്രൊ പൊളിറ്റന്‍ സിറ്റിയിലെ ജീവിതം എന്റെ ഒരു സ്വപ്നമായിരുന്നു. അവന്‍ പറഞ്ഞു എന്റെ ബോസ് ഇന്നലെ വിളിച്ചിരുന്നു, ഒരു vacancy ഉണ്ട് MBA വേണം, ശംബളം ഒരു 50000 ഉണ്ടാവും തുടക്കത്തില്‍, എനിക്കാദ്യം ഓറ്മ വന്നത് നിന്റെ പേരാണ്, നീ റെഡിയാണെല്‍ നമുക്ക് മറ്റന്നാള്‍ യാത്ര തിരിക്കേണ്ടിവരും, എന്റെ ഉമ്മാക്ക് തീരെ ഇഷ്ടമായില്ലെങ്കിലും, എന്റെ ഭാവിയുടെ കാര്യം ആലോചിച്ച് സമ്മതിച്ചു, അതിനൊക്കെ പുറമെ ഞാന്‍ കഴിഞ്ഞ മാസം വാങ്ങിച്ച എന്റെ ബൈക്, ഓടിച്ചിട്ട് മതിയായില്ല. അതു ഷെഡ്ഡില്‍ കയറ്റിവെച്ച് ഞാന്‍ യാത്രയായി…അങ്ങ് തലസ്ഥാനത്തേക്ക്.

ഡല്‍ഹിയില് റെയില് വെ സ്റ്റേഷനില്‍ ഞങ്ങളെ വിളിക്കാന്‍ വന്നത് രഘുവിന്റെ സുഹ്രുത്തുക്കള്‍ ആയിരുന്നു, എല്ലാവരും സൂട്ടും കോട്ടും ടൈയും ഒക്കെ കെട്ടിയിട്ട്, എല്ലാവരും രഘുവിന്റെ അതെ കംബനിയില്‍ ജോലിചെയ്യുന്നവര്‍, പലരും ഒരു ലക്ഷത്തിനു മുകളില്‍ ശംബളം വാങ്ങുന്നവര്‍. ഞാനൊരു ഭാഗ്യവാന്‍ തന്നെ, നല്ല ഒരു ജീവിതം കിട്ടിയില്ലെ. എനിക്ക് രഘുവിനോടുള്ള നന്ദി എങ്ങിനെ പറഞ്ഞറിയിക്കും,

എന്നെ കൊണ്ടുപോയത് രഘുവിനെ ഫ്ലാറ്റിലേക്കാണ്, അവിടെ ഇവര്‍ സുഹ്രുത്ത്ക്കളെല്ലാവരും ഒരുമിച്ച് താമസിക്കുന്നു. ഒരു 15 പെരു കാണും, എല്ലാവരും ഒരേ കംബനിയില്‍ ജോലി ചെയ്യുന്നവര്‍.

ഞാന്‍ company accomadation ആണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പിന്നീടെനിക്കു മനസ്സിലായി ഇത് ഇവര് വാടക്ക്ക് എടുത്തതാണെന്ന്. പക്ഷെ എല്ലാവരും നന്നായി അടിച്ചു പൊളിക്കുന്നുണ്ട്.

ആദ്യത്തെ രണ്ട് ദിവസം, ഞാന്‍ റൂമില്‍ മാത്രമായിരുന്ന്, രഘു എന്നോട് പറഞ്ഞു, നിന്റെ സമയം ആയിട്ടില്ല അത് അറിഞ്ഞാല്‍ നീ വന്നാല്‍ മതി, interview ചെയ്തിട്ടെ അവര്‍ Select ചെയ്യുകയുള്ളൂ. അതുകൊണ്ട് intervew വില്‍ നന്നായി പെര്‍ഫോം ചെയ്യണം. എങ്ങിനെയെങ്കിലും ഈ ജൊലി നേടിയെടുക്കണം എന്നതായിരുന്നു എന്റെ ചിന്ത. അതിനു വേണ്ടി ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. അന്നു വൈകുന്നേരം തന്നെ രഘു എന്നോട് വന്നു പറഞ്ഞു, മോനെ നാളെയാണ് നിന്റെ Intervew വേഗം റെഡിയായിക്കോ, അങ്ങിനെ, നാളത്തെ Intervew വിനായി ഞാന്‍ കാത്തിരുന്നു. ശരിക്കും ഉറങ്ങിയിട്ടില്ല എന്നു വേണമെങ്കില്‍ പറയാം..

കാലത്ത് ഞാനും രഘുവും ഒരുമിച്ചായിരുന്നു ഓഫീസിലേക്ക് പോയത്. പോവുംബോള്‍ അവന്‍ എന്നെ ഉപദേഷിക്കുന്നുണ്ടായിരുന്നു. ഈ ജോലി നീ നേടിയെടുക്കണം, നിന്റെ ജീവിതത്തിലെ ഒരു അവസരമാണ്. ഒരിക്കലും പാഴാക്കരുത്, നിനക്കു ജീവിതത്തില്‍ വിജയിക്കാനുള്ള അവസരമാണ് കൈ വന്നിരിക്കുന്നത് എന്നെല്ലാം. ഞാന്‍ വിചാരിച്ചു, രഘുവിനെ പോലെ ഒരു സുഹ്രുത്തിനെ കിട്ടിയത് ഒരു ഭാഗ്യമാണ്. അധികമാറ്ക്കും കിട്ടാത്ത ഒരു ഭാഗ്യം.

അങ്ങിനെ ക്രിത്യം 9 മണിക്കു തന്നെ ഞങ്ങള്‍ ഓഫീസിലെത്തി. ഒഫീസു ഞാന്‍ വിചാരിച്ച പോലെ തന്നെ, വംബന്‍ സെറ്റപ്പ്, 2 കിടിലന്‍ റിസപ്ഷനിസ്റ്റ്. അവരെ കണ്ടപ്പോള്‍ തന്നെ ജോലി വാങ്ങിച്ചെ ഞാന്‍ പോവൂ എന്ന് തീരുമാനിച്ചു. അവിടെ റിപ്പോര്‍ട് ചെതതിന് ശേഷം എന്നെ ഒരു ഹാളിലോട്ടയച്ചു, ഈശ്വരാ..ത്രിശൂറ് പൂരത്തിനു പോയ ജനം, അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കെയോ ചറ്ച്ച ചെയ്യുന്നു. അപ്പുറത്തെ Smoking Corner ഇല്‍ ഒരുപാട് പേര്‍ Smoke ചെയ്യുന്നു. ഞാന്‍ രഘുവിനോട് ചോദിച്ചു, എന്താ രഘൂ ഇത്, ഇത്ര ജനം. അവന്‍ പറഞ്ഞ് ഇതൊക്കെ കസ്റ്റ്മെഴ്സ് ആണ്, നീ അതൊന്നും നോക്കണ്ട ചെയ്യാന്‍ നോക്ക് എന്നു പറഞ്ഞ് അവന്‍ ഒരു ക്യാബിനിലോട്ട് കയറിപ്പോയി. കുറച്ചു കഴിഞ്ഞ് അവന്‍ തിരിച്ച് വന്നു പറഞ്ഞു, നിന്റെ intervew ആ കാണുന്ന ക്യാബിനിലാണ്, അവിടേക്കു പോയിക്കോളൂ.

ഞാന്‍ പടച്ചോനെയും വിചാരിച്ച് ആ ക്യാബിനിലോട്ട് വലത്കാല്‍ വച്ച് കയറി, ഉള്ളില്‍ സ്യുട്ടും കോട്ടും ധരിച്ച ഹിന്ദിക്കാരനാണ് intervew ചെയ്യാന്‍. ഹെലൊ, please tell me about your self,

ഞാന്‍ എന്നെക്കുറിച്ചെല്ലാം പറഞ്ഞു. അതിനു ശേഷം പുള്ളി ചോദിച്ചു ജീവിതത്തില്‍ എന്താവാനാണ് മോഹം, പ്രത്യകിച്ച് വലിയ മോഹമൊന്നുമില്ലാത്തത് കൊണ്ട് ഞാന്‍ എങ്ങ്നെയെങ്കിലും, ആരെയും ബുദ്ദിമുട്ടിക്കാതെ ജീവിച്ച് പോവണമെന്നു പറഞ്ഞു. അതു കേട്ടയുടനെ പുള്ളി പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു, പണമില്ലാതെ ഒന്നും സാധ്യമല്ല, ഞാന്‍ മാസം 2000 രൂപ ശംബളം വാങ്ങിക്കുന്ന ഒരു ജീവനക്കാരനായിരുന്നു, ഇപ്പോള്‍ എന്റെ വരുമാനം മാസം 3 ലക്ഷത്തോളം രൂപ, ഞാനത് ആസ്വദിക്കുന്നു..ജീവിക്കുന്നു….

ഹൊ,,,ഞാനും വിചാരിച്ചു പണം വേണം..ഇല്ലെങ്കില്‍ എന്ത് ജീവിതം…ഞാന്‍ പറഞ്ഞു,,എനിക്കും പണം വേണം, ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാവണം, അതാണെന്റെ മോഹം..

Good, Now you are on Track, അയാള്‍ പറഞ്ഞു തുടങ്ങി. ഒരു മെഡിക്കേറ്റഡ് ബെഡ് ആണ്‍ ഞാന്‍ വില്‍കേണ്ടത്. അതും പുതിയ ആളുകളെ കംബനിയില്‍ ജോലിയാക്കിയിട്ട് വേണം വില്‍കാന്‍. ഒരു മാസം 2 പേരെ ജോയിന്‍ ചെയ്യിച്ചാല്‍ എനിക്ക് 50000 രൂപ കിട്ടും, അവരു 2 പേരെ വെച്ച് ചേറ്ത്താല്‍ അവറ്ക്ക് 50000 രൂപയും, എനിക്ക് 25000 രൂപയും കിട്ടും. ഹൊ….പണക്കാ‍രനാവാന്‍ ഇതിലപ്പുറം എന്ത് വേണം, ഞാന്‍ പറഞ്ഞു, ഞാന്‍ റെഡി, എപ്പോള്‍ ജോയിന്‍ ചെയ്യണം?, എപ്പോള്‍ നിന്റെ ഡിഡി റെഡിയാവുന്നൊ, അന്നു നിനക്കു ജോയിന്‍ ചെയ്യാം, ഞാന്‍ ചോദിച്ചു, ഡി ഡി ? എന്തു ഡിഡി?

അദ്ദെഹം പറഞ്ഞു, നിനക്കു ഈ കംബനിയില്‍ ജോയിന്‍ ചെയ്യണമെങ്കില്‍, നീ ഒരു ലക്ഷം രൂപ കെട്ടിവെക്കണം. എങ്കിലെ ഈ ജോലി കിട്ടുകയുള്ളൂ.

ഞാന്‍ ബോധം കെട്ട് വീണില്ലന്നെയുള്ളൂ…1 ലക്ഷം രൂപ..ഞാനെങ്ങിനെ ഉണ്ടാക്കും? ഇതാണെങ്കില്‍ നല്ല ഒരു ജോലിയും, രഘുവാണു ആ ആശയം പറഞ്ഞു തന്നത്, നീ വീട്ടിലോട്ടു വിളിച്ചു പറ, ജോലി കിട്ടിയിട്ടുണ്ട്, നല്ല ജോലിയാണ്. പക്ഷെ കിട്ടണമെങ്കില്‍ 1 ലക്ഷം രൂപ കെട്ടിവെക്കണം,തല്‍കാലം പൈസ ഇല്ലെങ്കില്‍ വീടിന്റെ ആധാരം പണയം വെച്ചയച്ചാല്‍ മതി 2 മാസത്തെ ശംബളം കിട്ടിയിട്ട് എടുത്ത് കൊടുക്കാം. ഹൊ ഇവന്റെ ഒരു ബുധ്ധി. ഞാനും വിചാരിച്ചു ഇതുപോലെ തന്നെ ചെയ്യാന്‍. എന്തായാലും നാളെ കഴിഞ്ഞ് വീട്ടിലോട്ടൊന്നു വിളിക്കണം. എന്തായാലും, വീട്ടില്‍ നിന്നും കിട്ടും, എന്റെ ഭാവിക്കു അവരു എതിരു പറയില്ല.

പിറ്റേന്ന് ഹോളിയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു ഹോളിക്കു കൂടുന്നത്, വഴിയിലൊന്നും ഇറങ്ങാന്‍ പറ്റുന്നില്ല, കുട്ടികളും മുതിറ്ന്നവരും, കളര്‍ കളര്‍ന്ന വെള്ളം പരസ്പരം ദേഹത്തെക്കൊഴിക്കുന്നു, കടകളൊക്കെ അടഞ്ഞു കിടക്കുന്നു, റൂമില്‍ പാചകം ചെയ്യാത്തത് കൊണ്ട് ഞങള്‍ രാവിലത്തെ ഭക്ഷണം കഴിച്ചിട്ടുമില്ല. ഞ്ങ്ങള്‍ 15 പേരും ഒരു റസ്റ്റോറണ്ട് അന്വേഷിച്ച് നടക്കാന്‍ തുടങ്ങി, പെട്ടന്നു ഒരു കുട്ടി വന്ന് ഞങങളുടെ ദേഹത്തേക്കു കളറ് വെള്ളം തളിക്കാന്‍ തുടങ്ങി, എന്തായാലും നനഞ്ഞതല്ലെ, ഞങ്ങള്‍ കുളിക്കാന്‍ തീരുമാനിച്ചു. ഞങ്ങള്‍ അറ്മാധിക്കന്‍ തുടങ്ങി, വഴിയില്‍ കാണുന്നവരെയൊക്കെ വെള്ളം തളിക്കാന്‍ തുടങ്ങി, കുറച്ച് നടന്ന് കഴിഞ്ഞപ്പോള്‍ ഒരു ചെറിയ കട കണ്ട്, അവിടെ ഹോളി പ്രമാണിച്ച് എല്ലാവറ്ക്കും പാല് വിതരണം ചെയ്യുന്ന്, പിന്നെ ബിസ്കറ്റും, അതു കണ്ടപാടെ എല്ലാവരും, പാലും ബിസ്കറ്റും കഴിക്കാന്‍ തുടങ്ങി, ഓസിക്കല്ലെ, ഓയിന്റ്മെന്റും കഴിക്കുന്ന ടീ്മാ……

എന്തു പറയാനാ..എനിക്കു മാത്രം ബിസ്കറ്റ് മാത്രമെ കിട്ടിയിട്ടുള്ളൂ..പാലു കിട്ടിയില്ല. കാരണം, എല്ലാവരും 4ഉം 5ഉം ക്ലാസ്സ് കുടിച്ചപ്പൊഴെക്കും സാധനം തീറ്ന്നു..കുറച്ച് വെള്ളാം കുടിച്ച് ഞാന്‍ താല്‍കാലിക വിശപ്പു മാറ്റി, ഒരു 10 മിനുറ്റ് കഴിഞ്നപ്പോള്‍ എല്ലാവരും ചിരിക്കാന്‍ തുടങ്ങി, ഹൊ ഒടുക്കത്തെ കൊലച്ചിരി…….പിന്നെ ഒരു 5 മിനുറ്റ് കഴിഞപ്പോള്‍ എല്ലാവരും കരയാന്‍ തുടങ്ങി…

എനിക്കൊന്നും മനസ്സിലായില്ല…..ഇവറ് അഭിനയിക്കുകയാണൊ, അതൊ, ഇത് ഹോളിയുടെ ഭാഗമാണൊ, അവറ് വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, പക്ഷെ എനിക്കു മാത്രം ഒരു കുഴപ്പവുമില്ല. ഞാന്‍ ആ കടക്കാരനോട് ചോദിച്ചു: ചേട്ടാ, എന്താ ഇത്, ആ പാലു കുടിച്ചതിനു ശേഷം അവരാകെ മാറി, പുള്ളിപറഞ്ഞപ്പോഴണ് അറിയുന്നത്, അതു ഒരു തരം ലഹരിയാണ്, ബാങ്ക് എന്നു പറയുന്ന ഒരു സാധനം, ഹോളി ക്കു അത് ഫ്രീയായിട്ട് കൊടുക്കുന്നതാ‍ണ്,

പടച്ചോനെ ഇനി ഇപ്പോള്‍ എന്ത ചെയ്യുക, ഭാഗ്യത്തിന് ഞാന്‍ മാത്രം കുടിച്ചില്ല. രക്ഷപ്പെട്ടു. ഞാന്‍ അവരെയും കൂട്ടി റൂമിലോട്ടു പോയി, ഓരോരുത്തരും പരസ്പരം എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. ആറ്ക്കും ഒന്നും മനസ്സിലാവുന്നില്ല. കാരണം നാവ് വഴങ്ങുന്നില്ല……….

ഫ്ലാറ്റിലെത്തിയതും, എല്ലാവരും ഫ്ലാറ്റായി…..നീണ്ട 8 മണിക്കൂറ് ഉറക്കം, എന്നിട്ടും ലഹരി ഇറങ്ങിയിട്ടില്ല..കോട്ടയത്ത് കാരന്‍ ആന്റണിയുണ്ട് ഒരു മൂലയിലിരുന്നു കരയുന്നു..എന്റെ പൈസ പോയി,,ഞാന്‍ 3 കൊല്ലം സംബാധിച്ച എന്റെ 1 ലക്ഷം രൂപ ഈ തോമസു കാരണം പോയി…..അവനാ എന്നെ ഇവിടെ ക്ണ്ട് വന്നത്..എനിക്കാരെയും ചേറ്ത്താന്‍ പറ്റുന്നില്ല.

അപ്പുറത്തിരുന്ന് രഘു ഉണ്ട് പിറു പിറുക്കുന്നു, ആ നിഷാദ് ആണ് എന്നെ ചേറ്ത്തത്, വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഞാന്‍ ചേറ്ന്നതു, എനിക്കു നാട്ടിലെക്ക് ഇനി പോവാന്‍ പറ്റില്ല…

നിഷാദും, തോമസും 2 പേരോടും പറയുകയായിരുന്നു..ഞങ്ങളും ഇതില്‍ വീണു പോയതാ… പൈസ ഉണ്ടാക്കുന്നവരുണ്ട്, പക്ഷെ നമ്മള്‍കിത് നടക്കില്ല….

അവരു വീണ്ടും ചിരിക്കാന്‍ തുടങ്ങി……..പിന്നെ കരയാനും……….അവറ്ക്കു തന്നെ യറിയില്ല അവരേതു ലോകത്താണെന്ന്.

പിറ്റേന്നു രാവിലെതന്നെ ഞാന്‍ റെയില്‍ വെ സ്റ്റേഷനില്‍ പോയി കോഴിക്കോട്ടേക്കുള്ള കൊങ്കണിന് ടിക്കറ്റ് റിസറ്വ് ചെയ്തു, അന്നു വൈകീട്ട് തന്നെ യാത്ര തിരിച്ചു. എല്ലാവരും എന്നെ ഒരു പാടു നിറ്ബന്ധിച്ചു ഇതൊരു നല്ല അവസരന്മാണു ഒഴിവാക്കരുത്, ഞ്ങള്‍ എല്ലാവരും, 1 ലക്ഷം രൂപ വരെ വാങ്ങ്നിക്കുന്നുണ്ട്, ജീവിതത്തില്‍ ഒരു തവണയെ അവസരങ്ങള്‍ ഉണ്ടാവുകയുള്ളൂ…അതുകൊണ്ട് ഇത് നഷ്ടപ്പെടുത്തരുത്…..

ഞാന്‍ പറഞ്ഞു, ഞാന്‍ ജോയിന്‍ ചെയ്യാനുള്ളാ പൈസ റെഡിയാക്കന്‍ പോവുകയാണ്, റെഡിയായാല്‍ ഉടന്‍ തിരിച്ചു വരും………..

പക്ഷെ എന്റെ മനസ്സു മുഴുവന്‍ എന്റെ ബൈക്കായിരുന്നു, പിന്നെ എനിക്ക് ഒന്നം തിയതി ജോയിന്‍ ചെയ്യാനുള്ള് എന്റെ ജോലിയും……..പിന്നെ അവരാ പാലു കുടിച്ചത് കൊണ്ട് എനിക്കു കിട്ടിയ 1 ലക്ഷം രൂപയും...........

Tuesday, February 9, 2010

ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...

15 വര്‍ഷങ്ങള്‍ക്കു മുന്‍പ്…..അന്നു ഞാന് പറംബില്‍ ബസാറിലെ M.A.M. U.P School ഇല്‍ ഏഴാം ക്ലാസില്‍ ആര്‍ക്കോ വേണ്ടി എന്തൊക്കെയോ ചെയ്യുന്ന കാലത്താണ് ഈ കഥ നടക്കുന്നത്...

മുറ്റത്തെ ചേലമാവിന്റെ ചുവട്ടില് നിന്നു കൊണ്ട് നേരെ മുകളിലോട്ട് എന്റെ വീട്ടുകാര് കാണാതെ മാങ്ങക്ക് ഉന്നം പിടിച്ച് കളിക്കുംബോഴാണ് അവരു വരുന്നത്. 5 STAR ടീമിന്റെ 4 സ്റ്റാറുകള്‍. അവര് അഞ്ജാ‍മത്തെ സ്റ്റാറ് ആയ എന്നോട് പറഞ്ഞു, നാണമില്ലെടാ വീട്ടുകാര് കാണാതെ സ്വന്തം വീട്ടുമുറ്റത്തെ മാങ്ങയെറിഞ്ഞു വീഴ്ത്താന്‍…..ഞാന് പറഞ്ഞു..എടോ അതുകൊണ്ടല്ല.. ആരാന്റെ പറംബിലെ മാങ്ങക്കു നമുക്ക് എപ്പൊ വേണമെങ്കിലും എറിയാം, പക്ഷെ നമ്മുടെ സ്വന്തം വീട്ടിലെ മാവിന് എപ്പോഴും എറിയാന്‍ പറ്റില്ല…മനസ്സിലായോ……………..നിന്റെ ഒരു ബുദ്ധി…സമ്മതിക്കണം…..റിനേഷ് പറഞ്ഞു…....

എടോ……നളെ റിപ്പബ്ലിക് ദിനത്തില് പറംബില് ബസാറില്‍ ഒരു ഫൈവ്സ് ഫുട്ബോള് ടൂറ്ണ്ണമെന്റ് സാംഘ്ടിപ്പിക്കുന്നുണ്ട്, നമുക്ക് പങ്കെടുത്താ‍ലോ?? അവന് എല്ലാവരോടുമായി ചോദിച്ചു. എല്ലാവര്‍ക്കും ചിരിക്കാനാണ് തോന്നിയത്, പൊളിത്തീന്‍ കവറുകള്‍ കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഞങ്ങള്‍ ഫുട്ബോള്‍ എന്ന് വിളിക്കുന്ന ആ പന്ത് കൊണ്ട് ഗോപാലന്‍ നായരുടെ തെങ്ങിന്‍ തോപ്പില്‍ നിന്നും കളിക്കുന്ന ഞങ്ങള്‍ എങ്ങിനെ ഒരു മൈതനത്ത് പോയി അതും ഒറിജിനല്‍ ബോളുകൊണ്ട് കളിക്കും…………..ലിജീഷ് പറഞ്ഞു..എടൊ…ഇതൊന്നും നമുക്കു പറ്റൂല……നമ്മള് നാണം കെടും….ഈ പരിപാടിക്കു ഞാനില്ല………….പക്ഷെ റിനേഷിന് ടൂറ്ണ്ണമെന്റിനു പോവണമെന്ന ഒറ്റ വാശി……….അങ്ങിനെ ഞങ്ങള്‍ നിയാസിന്റെ വീട്ടിലെ തേങ്ങ മോഷ്ടിച്ച് Ground Fee ആയ 50 രൂപയും ഉണ്ടാക്കി……

അന്നു രാത്രി ഞങ്ങള്‍ ആരും ഉറങ്ങിയിരുന്നില്ല……നാളത്തെ ടൂറ്ണ്ണമെന്റില്‍ ഗോളടിക്കുന്നതും, കപ്പ് വാങ്ങുന്നതും സ്വപ്നം കണ്ട് ഞങ്ങള് ഒരോരുത്തരും നേരം വെളുക്കുന്നതും കാത്തിരുന്നു…..
ഞാന് ഹാ‍ട്രിക്കടിക്കുന്നതും…..ആളുകള്‍ എന്നെ ചുമലിലേറ്റി ആഹ്ലാദിക്കുന്നതുമൊക്കെ ആലോചിച്ച് നേരം വെളുത്തതു അറിഞ്ഞില്ല……….ഞങ്ങള്‍ വളരെ നേരത്തെ തന്നെ…….ഗ്രൌണ്ടിലെത്തി….
ജീവിതത്തിലാദ്യമായിട്ടായിരുന്നു ഞങ്ങള്‍ എല്ലാവരും ഒരു ടൂറ്ണ്ണമെന്റില് പങ്കെടുക്കുന്നത്……..അതിന്റെ അഹങ്കാരം ഞങ്ങള്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല…വളരെ ഭവ്യതയോടെ ഞങ്ങള്‍ ഒരു മൂലയില്‍ പോയിരുന്നു.....കാരണം ഞങ്ങള്‍ക്കു പ്രാക്റ്റീസ് ചെയ്യാന് ബോള് ഇല്ലായിരുന്നു…..

റിനേഷ് പറഞ്ഞു: ആകെ 8 ടീമുകളാണ് ഉള്ളത്. നോക്ക് ഔട്ട് ആണ്, ഊരോ ടീമിനും ഓരൊ കളി, നമ്മള് ഫസ്റ്റ് കളി ജയിച്ചാല്‍ സെമിയില്‍, സെമിയില് ജയിച്ചാല്‍ ഫൈനലില്‍,,,ഫൈനലില്‍ ജയിച്ചാല്‍,,,,,,നമ്മള്‍ക്കു കപ്പ്……..
ഹൊ……എങ്ങിനെയെങ്കിലും, 3 കളികള് കഴിഞ്ഞാല് മതിയായിരുന്നു………ലിജീഷ് പറഞ്ഞു……….എന്നിട്ട് കപ്പുമായി നമുക്കൊരു പ്രകടനം നടത്തണം………

5 STAR പൊട്ടമുറിയുടെ ടീം ക്യാപ്റ്റന് ഉടന് തന്നെ….പവലിയനുമായി ബന്ധപ്പെടേണ്ടതാണ്…അതു കേട്ടയുടനെ……റിനേഷ്…പവലിയനിലേക്കു പോയി…………
എനിക്കാണെല്‍ പേടിയാവുന്നു…..ഇതുവരെ ഒരു മൈതാനത്ത് കളിച്ചിട്ടില്ല……..പിന്നെ ഒറിജിനല് ഫുട്ബോള്……അതുകൊണ്ടും കളിച്ചിട്ടില്ല……പടച്ചോനെ…….ഒരു പരിക്കുമില്ലാതെ വീട്ടിലെത്തിച്ചാല്‍ മതിയായിരുന്നു…….
റിനേഷതാ ഓടിവരുന്നു….വളരെ ആഹ്ലാദ ഭരിതനായിട്ട്…..എടോ..നമ്മളു സെമി ഫൈനലില്‍………..ഞങ്ങള് ഞെട്ടി…ഇവന്‍ ഒറ്റക്കു ഞങ്ങളെ കൂട്ടാതെ കളിച്ചു ജയിച്ചൊ,,? അതൊ….ഇവനു വട്ടായൊ….
നീ എന്താടൊ..ഈ പറയുന്നെ……….കളിക്കാതെ നമ്മളെങ്ങിനെയാ…ജയിച്ച് സെമിയില്‍ എത്തിയത്???
എടോ…നമ്മുടെ എതിറ് ടീം എത്തിയിട്ടില്ല…….അവരു വരാത്തതു കൊണ്ട് നമ്മള് നേരെ സെമിഫൈനലില്………………….
ഹൊ……..ഞങ്ങളെല്ലാവരും……..തിമിര്‍ത്താടി…..ഫൈനലിലെത്തിയില്ലെങ്കിലെന്താ…സെമിയിലെത്തിയില്ലെ……ഇതു തന്നെ പ്രതീക്ഷിച്ചതല്ല……ഇനിയെന്തായാലും കപ്പുമാ‍യെ ഞങ്ങള് പോവൂ…..അതു ഞങ്ങള്‍ ഉറപ്പിച്ചു.

ഒടുവില് ഞങ്ങളുടെ…മത്സരം എത്തിച്ചേര്‍ന്നു…….സെമിഫൈനല്‍………എതിരര്‍ ടീം ഫുള്‍ സെറ്റപ്പിലാണു…..ബൂട്ട്…ജഴ്സി…….സംഭവം……ഞങ്ങള്‍ക്കാണെങ്കില്‍….ജഴ്സി പോയിട്ടു…ഒരെ കളറുള്ള ഇന്നര്‍ ബനിയന്‍ വരെ യില്ല (അത് ഉണ്ടെങ്കില്‍ ഇന്നര്‍ ബനിയന്‍ ഇട്ട് തല്‍കാലം ജഴ്സിക്കു പകരം ഒപ്പിക്കാമായിരുന്നു), റഫറി ഞങ്ങളോട് ജഴ്സി ഇല്ലാത്തതു കൊണ്ട് ഷര്‍ട്ടിടാതെ കളിക്കാന്‍ പറഞ്ഞു………വെറും നിക്കറുമാത്രം ധരിച്ചു കോണ്ട് ഞങ്ങള് 5 പേരും ഞങ്ങളുടെ കരിയറിലെ ആദ്യ ടൂറ്ണ്ണാമെന്റിന് ഇറങ്ങി……..
ടോസു കിട്ടിയതു എതിര്‍ ടീമിനായിരുന്നു…….വിസില് മുഴങ്ങിയത് മാത്രമെ എനിക്കോറ്മ്മയുള്ളൂ………തിരിഞ്ഞു നോക്കിയപ്പോള് ഞങ്ങളുടെ ഗോള്‍ പോസ്റ്റില് കിടന്നുണ്ട് പന്ത് ഞങ്ങളെ നോക്കി ഇളിച്ചു കാട്ടുന്നു………കാര്യം നിസാരം…..നമ്മുടെ എതിറ് ടീം, വെറുതെ ഗോള് പോസ്റ്റ് നോക്കി ഒന്നു ഉന്നം വെച്ചതാ…അവരു പോലും വിചാരിച്ചിട്ടില്ല ഇത് ഗോളാവുമെന്നു…….അത്രക്കു ശക്തനായിരുന്നു..ഞങ്ങളുടെ ഗോളി…….
അടുത്ത ടച്ച് ഞങ്ങളുടെതായിരുന്നു…..അഹങ്കാരം കൊണ്ട് പറയുകയാണെന്നു പറയരുത്…എനിക്ക് പന്ത് തൊടുവാനെ കിട്ടിയിട്ടില്ല……എതിറ് ടീമിന്റെ ഫോര്‍വേര്‍ഡ് ബോളുമായി പോവുന്നതു ഞാന്‍ ഒരു നോക്കു കണ്ടു……പിന്നെ കാണുന്നത് ഞങ്ങളുടെ പോസ്റ്റിലാ…………(2-0)
ഞങ്ങള്‍ വിട്ട് കൊടുക്കാന് തയ്യറായിരുന്നില്ല… അതിന്റെ ഫലമായി..തുടരെ തുടരെ 19 ഗോളുകള് ഞങ്ങളെ അന്വേഷിച്ചെത്തി…………..ഒന്നുപോലും മടക്കാനാവാതെ..ഞങ്ങള്‍ നിസ്സാഹായരായി…….പുറത്തുള്ള കാണികള് ഞങ്ങളെ സഹതാപത്തോടു കൂടെ നോക്കുന്നത് ഞങ്ങള് ഇടം കണ്ണിട്ട് കണ്ടു……

ടൂറ്ണ്ണമെന്റ് കഴിഞ്ഞപ്പോള്‍ ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള കപ്പു ഞങ്ങള്‍ക്കു കിട്ടി..കാരണം…..19 ഗോളുകള്‍ കിട്ടിയപ്പോഴും ഒന്നുപോലും മടക്കാ‍തെ ഞങ്ങള് സംയമനം പാലിച്ചല്ലൊ…..അതുകൊണ്ട്.

ഇതുകൊണ്ടൊന്നും ഞങ്ങള് ത്രിപ്തരായിരുന്നില്ല…..രാവിലെ വരുംബോള്‍……വീട്ടുകാരോടും നാട്ടുകാരോടും……..കപ്പുമായിട്ടെ വരും എന്നു കച്ച കെട്ടിവന്നതാ….അവരോടെന്ത് സമാധാനം പറയും,,,,,,,
ഒരേ ഒരു വഴിയെ ഞങ്ങളുടെ മുന്നിലുണ്ടായിരൂന്നുള്ളൂ………..പറംബില്‍ ബസാറിലെ മഞജരി സ്റ്റോറ്സ്…………..ഞങ്ങള് അവിടെ നിന്നും ഒരു വലിയ കപ്പു വാങ്ങി…പൊട്ടമുറിയിലേക്ക് പ്രകടനമായി മുദ്രാവക്യവും വിളിച്ച് പോയി…..

തോറ്റിട്ടില്ലാ…..തോറ്റിട്ടില്ലാ….തോറ്റ ചരിത്രം കേട്ടിട്ടില്ലാ…………….
അടിച്ചെടുത്തു,,,,,അടിച്ചെടുത്തൂ…….കപ്പ് ഞങ്ങള്‍ അടിച്ചെടുത്തൂ…..

Saturday, January 23, 2010

മരണം - ഒരു രംഗ ബോധമില്ലാത്ത കോമാളി


ഇതൊന്നും മദ്യം കാര്‍ന്നെടുത്ത എന്റെ മനസ്സില്‍ നിന്നും വരുന്നതല്ല..ഹ്രിദയത്തിന്റെ അന്ധരാളങ്ങളില്‍ നിന്നും ഒരു ചുടുകാറ്റുപോലെ അസ്വസ്തനാക്കുന്ന എന്റെ കുറ്റബോധം…

മരണം ഒരു രങ്ങബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നത് എത്ര ശരിയാണ്....ഓരോ മരണവും നികത്താനാവാത്ത നഷ്ടങ്ങള്‍ മാത്രമെ സമ്മാനിക്കുന്നുള്ളൂ….ഉറ്റവറ്ക്ക് ഉറ്റവരെ നഷ്ടപ്പെടുന്നു…….ഒരു ശത്രുവിന്..ശത്രുവിനെ നഷ്ടപ്പെടുന്നു…

ഈ ഒരു ദിനം..എന്റെ ജീവിതപുസ്തകത്തില്‍ കറുത്ത ഒരു ഏട് ആയി അങ്ങിനെ നിലനില്‍കും കാല ചക്രം എത്ര തന്നെ കറങ്ങിയാലും. സിരകളിലൂടെ ഒഴുകുന്നത് ഇന്ന് ഉച്ചമുതല്‍ കഴിച്ചു കൊണ്ടിരിക്കുന്ന കുറ്റബോധത്തിന്റെ മദ്യമാണ്…

അവന്റെ മുഖം എന്റെ മനസ്സില്‍ നിന്നും മായുന്നില്ലല്ലൊ ഈശ്വരാ………ഒരു ക്യാന്‍ വാസിലെന്നെ പോലെ എന്റെ മനസ്സില്‍ കോറിയിട്ടിരിക്കുന്നു…..ഒരൊ ഇമവെട്ടുംബോഴും അവന്റെ ചിരി എന്റെ കാതുകളില്‍ ദു:ഖത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. എനിക്കു വയ്യ…….ഇന്നലെ വരെ വന്ന അവന്റെ ഫോണ്‍ കോളുകള്‍….അവന്റെ മെയിലുകള്‍…..ഇതെല്ലാം ഇനിയൊരു ഓറ്മ്മ…..

ചില ദിനങ്ങളില്‍ അവന്റെ ഫോണ്‍ വിളികള്‍ക്കു വേണ്ടി ഞാന്‍ വെംബല്‍ കൊണ്ടിരുന്നു…..ഒരുമിച്ചു പുറത്തിറങ്ങാനും……അലീക്കായുടെ കഫെറ്റേരിയയില്‍ നിന്നും മസാല ചായയും സുഗീനും അവന്റെ ദൌറ്ഭല്യങ്ങളില്‍ ഒന്നായിരുന്നു.

അന്നൊരു ഞായറാഴ്ചയായിരുന്നു. പുറത്ത് ജുണ് മാസത്തിലെ തിളക്കുന്ന വെയിലിനെ അതിജീവിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ട് ഞാന്‍ വീട്ടില്‍ തന്നെ കംപ്യൂട്ടറിനു മുന്നില്‍ തന്നെ ഇരുന്നു. പതിവില്ലാതെ അന്നു രേവതി ചേച്ചി എന്നോട് കുറേ സംസാരിച്ചു…അവരുടെ അനിയന്‍ രാജീവിനെ കുറിച്ച്. അവനെ ചേച്ചി ഖത്തറിലോട്ട് കൊണ്ട് വരാന്‍ പോവുകയാണെന്നു പറഞ്ഞു…

ഒരു മാസം മുന്നെ. ബാങ്ലൂരില്‍ വെച്ച് ഒരു ആക്സിഡണ്ട് ഉണ്ടാവുകയും , 20 ദിവസം അബോധാവസ്തയില്‍ ആവുകയും ചെയ്തു.. ഇപ്പോള്‍ അസുഖം ഭേദമായെങ്കിലും, ഇവിടെ നല്ല ജോലികിട്ടുകയാണെങ്കില്‍ കൊണ്ട് വരണം…..ഞാനും പറഞ്ഞു…അതെ നല്ല ജോലികിട്ടുകയാണെങ്കില്‍ അത് തന്നെയാ നല്ലത്..നല്ല വിദ്യാഭ്യാസം ഉള്ളതു കൊണ്ട് തീറ്ച്ചയായും കിട്ടും. അതും പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

ഞാന്‍ ബ്ലോഗ് എഴ്ത്തിലും, ഫേസ് ബുക്കിലെ ക്രിഷിയിലും മുഴുകി നില്‍കുന്ന സമയത്തായിരുന്ന് ചേച്ചി വീണ്ടും സംസാരിക്കാന്‍ വന്നത്……അപ്പൊഴാണു ഞാനറിയുന്നത്, രാജീവ് ഖത്തറില്‍ വരികയും നല്ല ഒരു ജോലി കിട്ടുകയും ചെയ്തത്…ഇനി ഒരു കല്ല്യാണം കഴിക്കണം…നിനക്കുഅറിയുന്ന ഏതെങ്കിലും നാല്ല കുട്ടികളുണ്ടെല്‍ പറയണം… ഞാന്‍ അന്നു തന്നെ ഇത് ഖൌരവമായി എടുക്കുകയും, അറിയുന്ന ആളുകളോടൊക്കെ പറയുകയും, ഒരു നല്ല പെണ്‍കുട്ടിയെ കിട്ടുകയും ചെയ്തു….രാജീവ് ദുബായില്‍ ഒരു നല്ല ജോലി കണ്ടു പിടിക്കുകയും, അവിടെ പ്രവാസിയാവാന്‍ തീരുമാനിക്കുകയും ചെയ്തു..പക്ഷെ ചെറിയ ഒരു പ്രശ്നം കാരണം, ആ ബന്ധം നടന്നില്ല, പക്ഷെ ഉടനെ തന്നെ രജീവിന്റെ മാംഗല്യം വളരെ ഭംഗിയായി നിശ്ചയിച്ച അതേ ദിവസം വേറെ ഒരു നല്ല കുടുംബത്തിലെ കുട്ടിയുമായി നടക്കുകയും, കുടുംബസമേതം ദുബയില്‍ താമസിക്കുകയും ചെയ്തു………….

അങ്ങിനെയാണ് എന്റെ അതേ പേരിലുള്ള രാജീവിനെ എന്റെ ഹ്രിദയമായി എനിക്കു കിട്ടിയത്, മനസ്സിലുള്ളത് മുഴുവന്‍ ഇറക്കി വെക്കാനുള്ള ഒരു അത്താണിയായിരുന്നു എനിക്കവന്‍, വൈകുന്നേരങ്ങളില്‍ ക്രീക്ക് ഭാഗത്ത് കൂടെ ഞങ്ങള്‍ നടക്കുമായിരുന്നു, ആകാശ്ത്തിനു താഴെയുള്ളത് മുഴുവന്‍ ചറ്ച്ചകളില്‍ വന്നു,

എനിക്കു ഓറ്ക്കാന്‍ വയ്യ, കണ്ണുകളില്‍ ഇരുട്ട് കയറുന്നു, എന്റെ കണ്ട്നാളങ്ങളില്‍ ആരോ കയറിപ്പിടിക്കുന്നത് പോലെ……..അവന്റെ ചിരിക്കുന്ന മുഖം മിന്നല്‍ പിണറ് കണക്കെ മനസ്സില്‍ തെളിയുന്നു……..രജീവ്……..നമ്മുടെ ഓറ്മ്മകള്‍ മാത്രം ബാക്കിവെച്ച് നീ മറഞ്ഞു പോയല്ലൊ…… എന്റെ മറ്റൊരു ഹ്രിദയം, മറ്റൊരു ഹസ്തം വേറ്പിരിഞ്ഞല്ലൊ, ഒരിക്കലുമില്ല രാജീവ്…..നീ എന്റെ മനസ്സില്‍ ഇന്നും എന്നും,,,,ഉണ്ടാവും…..ഒരു തിളങ്ങുന്ന നക്ഷത്രമായി….

ഞാന്‍ വീണ്ടും മദ്യക്കുപ്പിക്കരികിലേക്കു നീങ്ങി…… എനിക്കു തന്നെ അറിയാം മദ്യം ഒന്നിനും ഒരു പരിഹാരമല്ല…..പക്ഷെ എന്റെ കുറ്റ്ബോധത്തില്‍ നിന്നും ഒളിച്ചോടാന്‍……..എനിക്കു ഇത് കൂടിയേ തീരൂ……….കഴിഞ്ഞ ആഴ്ച രാജീവ് പനി പിടിച്ച് ആശുപത്രിയിലാണെന്നു അറിയിച്ച ദിലീപിന്റെ ആ ഒരു ഫോണ്‍ കോള്‍…..അവന്റെ അന്ത്യനാളുകള്‍ ആസന്നമായെന്ന് അറിയിക്കാനാണെന്ന് എന്റെ മനസ്സിനെ എനിക്ക് ഇപ്പോഴും വിശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. എല്ലാ ദിവസങ്ങളിലും ഞാന്‍ അവനെ സന്ദറ്ശിക്കാന്‍ പോവുംബോഴും അവന്‍ ഇരുട്ടിനെ കുറിച്ചും ശൂന്യതയെ കുറിച്ചുമായിരുന്നു കൂടുതലും സംസാരിച്ചിരുന്നതും……….അവന്റെ വിളറ്ന്ന ചുണ്ടുകളില്‍നിന്നും അടറ്ന്നു വീഴുന്നത് മരണത്തെ കുറിച്ചും അതിന്റെ മുഴക്കെത്തെ കാതോറ്ത്തിരിക്കുകയാണെന്നുമായിരുന്നു……..

ഒരു പനിവന്നതിന്‍ ജീവിതത്തിന്റെ വാറ്ധക്യത്തെ കുറിച്ച് നീ വാചാലനാവരുതെന്ന് പറഞ്ഞ് ഞാന്‍ അവനെ ശകാരിക്കുകയായിരുന്നു……പക്ഷെ ഇന്നലെ ICUV വില്‍ നിന്നു ഡോക്ടറ് വള്രെ സീരിയസ് ആണെന്നും……ബന്ധ്പ്പെട്ടവരെ അറിയിക്കണമെന്ന് പറഞ്ഞപ്പോഴും…..അവന്റെ ഭാര്യ നാട്ടില്‍ നിന്നും EMERGENCY ആയി വന്നപ്പോഴും ഞാന്‍ വിശ്വസിച്ചില്ല……

പക്ഷേ…………..ഞങ്ങള്‍ പരമാവധി ശ്രമിച്ചു………എല്ലാം മെഡിക്കല്‍ സയിന്‍സിന്റെ പരിധിക്കുമപ്പുറത്തെ ദൈവത്തിന്റെ വിളിക്കു മുന്നില്‍……..ഞങ്ങള്‍ നിശ്പ്രഭമായി എന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ എന്റെ കണ്ണുകളിലേക്കു ഇരുട്ട് കയറ്റി.

ഒടുവില്‍ അവസാനമായി അവന്റെ മുഖം ഒന്നു കാണാന്‍ ഞാന്‍ ശ്രമിച്ചു…..പക്ഷെ എനിക്കു വയ്യ…..പറ്റില്ല……..രാജീവ്…………..നീ ഇവിടെ വ്നനത് കൊണ്ടാണൊ..നീ ലോകത്തോട് തന്നെ വിടപറഞ്ഞത്….?? അങ്ങിനെയാണെങ്കില്‍…..നിന്റെ മരണത്തിന്‍ കാരണം..ഞാനല്ലെ…….നീ ഇവിടെ വ്നനിരുന്നില്ല എങ്കില്‍……..എനിക്കു എന്റെ ആത്മ മിത്രത്തെ നഷ്ടപ്പെടുമായിരുന്നില്ലല്ലൊ…………..ഞാനൊരു ഹേതുവാകുമായിരുന്നില്ലല്ലൊ……

അതല്ലെങ്കില്‍,,,,,,പിറന്നു വീഴുംബോള്‍ തന്നെ ദൈവം കുറിച്ചിടുന്ന………മരണത്തിന്റെ ആ കറുത്ത് ദിനം………….വിധി എന്ന രണ്ട് അക്ഷരം,……….

എന്റെ മനസ്സില്‍ ഒരു നെരിപ്പോട് പോലെ നീറുന്ന……എന്റെ കുറ്റബോധം……….....എന്റെ കാരണം…കൊണ്ട്……ഒരു ജീവന്‍…........രാജീവ്.......നീ എനിക്ക് താങ്ങാവുന്നതിലുമധികം…..ദു:ഖഭാരം തന്ന് മണ്മറഞ്ഞല്ലൊ…..പക്ഷെ നീ തന്ന ഓറ്മ്മകള്‍…..നീ തന്ന നിമിഷങ്ങള്‍………..എന്റെ മനസ്സിന്റെ ചെപ്പില്‍ എപ്പോഴും ഉണ്ടാവും…….……എന്റെ കൂടെയും ഒരു നിഴല്‍ പിന്തുടരുന്നു…ഞാന്‍ ജനിച്ചത് മുതല്‍…..ആ നിഴല്‍ എന്നെ തിരിഞ്ഞു നില്‍കുന്നത് വരെ……..

  • - ഈ ബ്ലോഗ് എന്റെ ആത്മമിത്രം ദാസന്‍ കൂഴക്കോടിനും (വിഷ്ണു), കഴിഞ്ഞ ദിവസം വിധിക്കു കീഴടങ്ങിയ അവന്രെ ഉറ്റ സുഹ്രുത്തിനും സമറ്പ്പിക്കുന്നു….

Wednesday, January 20, 2010

കുമാരന്‍ ഈസ് ബാക്ക് (From the jail)

കഴിഞ്ഞ ഒരു മാസമായി ഭയങ്കര തിരക്കിലായിരുന്നു. ഒന്നിനും സമയം കിട്ടിയിരുന്നില്ല. ഞാന്‍ ഒരാളല്ലെയുള്ളൂ…എന്തെല്ലാം കാര്യങ്ങള്‍…..എല്ലാം ഞാന്‍ തന്നെ ചെയ്യണ്ടെ?? ഇതാണ് പ്രശ്നം….കഴിവും വിവരവും കൂടിയാലുള്ള പ്രശ്നങ്ങള്‍…എല്ലാവറ്ക്കും ഞാന്‍ തന്നെ വേണം…ഹൊ എത്ര യെത്ര..ഉല്‍ഘാടനങ്ങളായിരുന്നു…ഈ കഴിഞ്ഞ മാസം……അതിനു പുറമെ..ന്യൂയറും…..പിന്നെ സാഹിത്യ സംഗമങ്ങള്‍…കവിയരങ്ങ്….ചറ്ച്ചകള്‍…എനിക്കു വയ്യ…….ചിലപ്പോള്‍ തോന്നും…..ഈ ലോകം അറിയപ്പെടുന്ന ഒരു സാഹിത്യകാരന്‍ ആവേണ്ടിയിരുന്നില്ല എന്ന്…………എന്തു ചെയ്യാന്‍…കഴിവു ഉണ്ടായിപ്പോയില്ലേ………കുമാരനെപ്പോലെയൊന്നുമല്ലല്ലൊ ഈ ഞാന്‍………………….കുമാ‍രനെ കുറിച്ചു പറഞ്ഞപ്പൊഴാ.... അവനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലൊ….പാ‍വം….ജയിലില്‍ തന്നെ…….എന്തായലും…ദാസനെ ഒന്നു വിളിച്ച് കാര്യം അന്വേഷിച്ച് കളയാം……………..ഞാന്‍ എന്റെ ഫോണ്‍ എടുത്ത്…..ദാസനെ ഒന്നു വിളിക്കാന്‍ തീരുമാനിച്ചു…….
ഹെലൊ…ദാസനല്ലെ…….ഇതു ഞാനാടാ…കൂവിലന്‍………നീ എവിടെയാ…….
ദാ – ഹൊ…..എത്രകാലമായി കൂവിലാ..നീ എവിടെയായിരുന്നു…..
കൂ – ഒന്നും പറയണ്ട ഭയങ്കര തിരക്ക്…………
ദാ – നീ പറഞ്ഞത് ശരിയാ..ഭയങ്കര തിരക്ക്………ഞാന്‍ കാനഡ യില്‍നിന്നും ഇന്നു എത്തിയതെയുള്ളൂ……നാളെ ഉട്ടോപ്പ്യയില്‍ ഒരു സിംബോസിയം ഉണ്ട്….ഹറ്ത്താലിന്റെ ആഗോള സാധ്യതകളെപറ്റി……എന്റെ ഒരു പ്രബന്ദം ഉണ്ട്……
കൂ – അതെയോ?? അപ്പോള്‍ എന്നാ തിരിച്ച് വരുന്നത്??ദാ – ഒരാഴ്ച കഴിഞ്ഞ്………..
കൂ – നമ്മുടെ കുമാരന ഇപ്പോള്‍ ജയിലില്‍ തന്നെയാണൊ??
ദാ – ആ വിവരം നീ അറിഞ്ഞില്ലെ?? ജയിലില്‍ തന്നെ…..പക്ഷെ പൈസ കെട്ടിവെച്ചാല്‍ പുറത്തിറങ്ങാം……..അതിനു മൈക്ക് യാസിറും….സ്വപ്ന മനുഷ്യനും കൂടി……ആക്ഷന്‍ കമ്മിറ്റി….രൂപാകരിച്ചിട്ടുണ്ട്….നല്ല പിരിവും നടക്കുന്നുണ്ട്…..
കൂ – ഹൊ…സമാധാനമായി………ജയിലില്‍ നിന്നറങ്ങിയാലെങ്കിലും നന്നായാല്‍ മതിയായിരുന്നു……….
ദാ – അതെ ജയിലില്‍ നിന്നും വന്നതിന് ശേഷം…..ഇവിടെ..ദുബായ് എയറ്പോട്ടിനടുത്തെ ഒരു കഫറ്റേരിയയില്‍ ഞാന്‍ അവനു ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്…….
കൂ – ഹൊ നീയൊരു മഹാമനസ്കന്‍ തന്നെ……നിന്നെ കണ്ട് പടിക്കണം….
ദാ – അതെ അതെ…….ഞാന്‍ ഇത്ര മനുഷ്യ സ്നേഹിയായത്…അവന്റെ ഭാഗ്യം…………പക്ഷെ…അവന്‍ ശരിയാവുമോന്നു എനിക്കു തോന്നുന്നില്ല..കാരണം….ഞാന്‍ കാനഡയില്‍ പോവുന്നതിനു മുന്നെ…അവനെ കാണാന്‍ ഒന്നു ജയിലില്‍ പോയിരുന്നു………അവന് പറയുകയാ…അവനു നമ്മളെപോലെ..സാഹിത്ത്യകാരന്‍ ആവണം….അതിനു…ഒരു പാട് പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്……നാലഞ്ജ് ക്രിതികള്‍ ഇതു വരെ രചിച്ചു…അതിന് കുമാരസംഭവം എന്നു പേരുമിട്ടു....എനിക്കു..രണ്ട് മൂന്നെണ്ണം വായിക്കാനും തന്നു……വായിച്ചപ്പൊഴല്ലെ അറിയുന്നത്….നമ്മുടെ കഴിഞ്ഞ ലക്കം..ബാലഭൂമിയില്‍ നിന്നും ബാലരമയില്‍ നിന്നും കട്ടെടുത്തെഴിയത്…………പക്ഷെ ഞാന്‍ പറഞ്ഞില്ല…അവനറിയില്ലല്ലൊ..നമ്മള്‍ സ്തിര‍മായി ഇതു വായിക്കാറുള്ളത്………
കൂ – അപ്പൊ ശരി….പിന്നെ .നീ കഴിഞ്ഞ ആഴ്ചത്തെ പൂംബാറ്റ യും കളിക്കുടുക്കയും ഇതുവരെ തന്നിട്ടില്ല………ഇതു വഴിവരുംബോള്‍ തരണം………
ദാ – ഓകെ….അതിനു പുറമെ…….ഈ ആഴ്ചത്തെ ബാലരമയും..തരാം……പിന്നെ യുറീക്ക ഉണ്ട്….അതു വായിച്ചാല്‍ നമുക്ക് മനസ്സിലാവില്ല…..ഭയങ്കര കടുകട്ടി…ഉത്തരാധുനികത തുളുംബി നില്‍ക്കുന്ന ഒരു സാധനമാ……….
കൂ –ഓകെ…….അപ്പൊ..ശരി…..ബൈ………കാണാം..
ദാ – ഓകെ ബൈ…….

മൈക്ക് യാസിറും……സ്വപ്നമനുഷ്യനും കുമാരനെ ജയിലില്‍ നിന്നും മോചിപ്പിക്കുവാനുള്ള ധനശേഖരണാര്‍ഥം..ഒരു ഗസല്‍ നൈറ്റ് സംഘ്ടിപ്പിക്കുകയും…….അതിനു പുറമെ…..ZGCA പഞ്ജായത്തിലെ..എല്ലാ ആളുകളോടും…..4 അക്കത്തില്‍ കുറയാത്ത ഒരു സംഖ്യയും വാങ്ങിച്ചു..കുമാര്നെ…പുറത്തിറക്കമെന്നു പറഞ്ഞ് അവരു യാത്ര പറഞ്ഞു………..പക്ഷെ പിന്നെയാണ് ആ ഞെട്ടിക്കുന്ന സത്യം ലോകം അറിഞ്ഞത്… ….മൈക്കു യാസിറും..കുടുംബവും…സിങ്കപ്പൂരിലും…..സ്വപ്നമനുഷ്യനും…കുടുംബവും….മൌറീഷ്യസിലേക്കും…..ടൂറ് പോയി…………പാവം….കുമാരനെ മോചിപ്പിക്കുവാനുള്ള കാശുമയി…അവരു ഉല്ലാസയാത്രക്കുപോയി…………

ഇനി എന്തു ചെയ്യും………..??? എല്ലാവരും ആശ്ങ്കാകുലരായി……..അവരുടെ മുന്നില്‍…ഒരേ ഒരു ഉത്തരമെ ഉണ്ടായിരുന്നുള്ളൂ….ഈ ഞാന്‍…കൂവിലന്‍…. നമ്മുടെ കുമാരനു വേണ്ടി എത്ര കാശുമുടക്കാനും…കോടീശ്വരനായ ഞാന്‍ റെഡി….. എനിക്കു കോടികള്‍ ഒരു പ്രശ്നമെയല്ല………സ്നേഹം…..ബന്ധങ്ങള്‍ അതാണു വലുത്………ഞാന്‍ കാശ് കൊടുത്ത്…..നമ്മുടെ കുമാരനെ മോചിപ്പിക്കാന്‍…… അങ്ങിനെ…ഞാന്‍ കൊടുത്ത കാശ് കൊണ്ട് കുമാരന്‍ ജയില്‍ മോചിതനായി…….കുമാരന്‍ പറഞ്ഞു..കൂവിലാ……നീ എന്റെ ദൈവമാണ്..നീ ഇല്ലായിരുന്നെങ്കില്‍……ഞാന്‍ …….എനിക്കു ആലോചിക്കുവാന്‍ വയ്യ….നിന്റെ മനുഷ്യ സ്നേഹം വരും തലമുറക്കു ഒരു പാടമാണ്…..മൈക്കും….സ്വപ്ന മനുഷ്യനും…എന്നെ ബലിയാടാക്കി…………………..ഞാന്‍ പറഞ്ഞു..സാരമില്ല കുമാരാ..ഇതാണ്‍ ജീവിതം…..കയറ്റങ്ങളും ഇറക്കങ്ങളും സാധാരണം…….എല്ലാവരും….എന്നെപോലെ…..ബുദ്ധിയും വിവേകവും…..കഴിവും…..കാശും ഉള്ള്വരാവണമെന്നില്ല…………….അതുകോണ്ട്..ക്ഷമിക്കൂ…….ക്ഷമ കൈവിടരുത്……….

അങ്ങിനെ………ദാസന്‍ കൂഴക്കോട് ശരിയാക്കിക്കൊടുത്ത ജോലിക്ക് കുമാരന്‍ പോയിത്തുടങ്ങി…….പഴയപോലെതന്നെ..ബുള്‍ഗാനും..കൂളിങ്ങ് ഗ്ലാസും….വെച്ചുകൊണ്ട് രാവിലെ തന്നെ….ഇറങ്ങും……..പഴയപോലതന്നെ…ഡയലോഗിനു ഒരു കുറവുമില്ല………എയറ്പോറ്ട്ടില്‍ ഭയങ്കര തിരക്കുള്ള് ജോലി എന്നൊക്കെയാ എല്ലാവരോടും പറയുന്നത്……… എല്ലാവരും വിചാരിക്കുന്നതും അതു തന്നെ…..കുമാരന്‍..രക്ഷപെട്ടു…..പാവം കുറെ കഷ്ടപ്പെട്ടതാ…..ഇപ്പോള്‍ എയറ്പോറ്ട്ടില്‍ ഒരു നല്ല ജോലി കിട്ടി..ഇനിയെങ്കിലും നന്നായാല്‍ മതിയായിരുന്നു….

യഥാറ്തത്തില്‍ കുമാരനു എയറ്പോറ്ട്ടിനടുത്തുള്ള ഒരു ചെറിയ കഫെറ്റേരിയയില്‍ ക്ലീനിങ്ങ് ജോലിയാണു എന്നുള്ളതു ഈ ലോകത്ത് ഞ്ങ്ങള്‍ 3 പേറ്ക്കെ…അറിയുകയുള്ളൂ…ഒന്നു ഞാന്‍..രണ്ട് ദാസന്‍…മൂന്ന്..കുമാരന്‍……..

ഈ രഹസ്യം ഞങ്ങള്‍ 3 പേരൊഴികെ ആറ്ക്കും അറിയില്ല……..ഇനി ഞങ്ങള്‍ ഇതാരോടും പറയുകയുമില്ല…….ലോകം അറിയാത്ത ഈ രഹസ്യം ഞങ്ങളില്‍ തന്നെ നില്‍കട്ടെ..!!!!!


* ഈ കഥയിലെ കഥാ പാത്രങ്ങള്‍ വെറും സാങ്കല്പികം മാത്രമാണ്…..ഇനി ആറ്ക്കെങ്കിലും ആരോടെങ്കിലും എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍…….എനിക്കൊരു പുല്ലുമില്ല…